ഇംഫാൽ: മണിപ്പൂർ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കാൻ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി സർക്കാരിനുള്ള പിന്തുണ തങ്ങളുടെ നാല് എംഎൽഎമാർ പിൻവലിക്കുമെന്ന് എൻപിഎഫ് വ്യക്തമാക്കി. എൻപിഎഫ് നേതാവ് ടി ആർ സെലിയാംഗാണ് ഇക്കാര്യം അറിയിച്ചത്. എംഎൽഎമാരുമായി കൂടിയാലോചിച്ചേശേഷമാണ് എൻപിഎഫിന്റെ തീരുമാനം. ബിജെപി സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് സഖ്യം വിടുന്നത്. എൻപിഎഫിന്റെ അഭിപ്രായങ്ങൾ ബിജെപി പരിഗണിക്കുന്നില്ലെന്നും മുന്നണിയിലെ ഘടകകക്ഷിയെന്ന പരിഗണനപോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.
60 അംഗ നിയമസഭയിൽ 36 എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ എൻപിഎഫ് പിന്മാറിയാലും സർക്കാരിനെ ബാധിക്കില്ല. ബിജെപിക്കുമാത്രം 29 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 28 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേർ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ചേർന്നു. ഇതോടെയാണ് 21ൽനിന്നും 29ലേക്ക് ബിജെപിയുടെ അംഗബലം വർദ്ധിച്ചത്.
നാല് എംഎൽഎമാരുള്ള എൻപിപി, ഒരോ എംഎൽഎമാർ മാത്രമുള്ള എൽജെപി, എഐടിസി എന്നീ സംഘടനകളുടെ പിൻബലവും ഒരു സ്വതന്ത്രന്റെ പിന്തുണയും ബിജെപിക്കുണ്ട്.
60 അംഗ നിയമസഭയിൽ 36 എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ എൻപിഎഫ് പിന്മാറിയാലും സർക്കാരിനെ ബാധിക്കില്ല. ബിജെപിക്കുമാത്രം 29 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 28 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേർ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ചേർന്നു. ഇതോടെയാണ് 21ൽനിന്നും 29ലേക്ക് ബിജെപിയുടെ അംഗബലം വർദ്ധിച്ചത്.
നാല് എംഎൽഎമാരുള്ള എൻപിപി, ഒരോ എംഎൽഎമാർ മാത്രമുള്ള എൽജെപി, എഐടിസി എന്നീ സംഘടനകളുടെ പിൻബലവും ഒരു സ്വതന്ത്രന്റെ പിന്തുണയും ബിജെപിക്കുണ്ട്.