ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ടിരാപ് ജില്ലയിൽ ബോഗപാനിയിൽ എൻഎസ്സിഎൻ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ എംഎൽഎയും മകനുമടക്കം 11 പേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. നാഷ്ണൽ പീപ്പിൾസ് പാർട്ടി എംഎൽഎയായ ടിരോങ് അബോയാണ് കൊല്ലപ്പെട്ടത്. അസമിൽനിന്നും വാഹനവ്യൂഹവുമായി മടങ്ങിവരവെയാണ് അബോയ്ക്കുനേരെ ആക്രമണം ഉണ്ടായത്. മൂന്ന് കാറുകളാണ് അദ്ദേഹത്തിന് അകമ്പടിയുണ്ടായിരുന്നത്. ഏറ്റവും മുന്നിലുണ്ടായിരുന്ന കാർ അബോയുടെ മകനാണ് ഓടിച്ചിരുന്നതെന്നാണ് വിവരം. കാറുകൾ തടഞ്ഞുനിർത്തി വെടിവെച്ചാണ് അക്രമികൾ എംഎൽഎയും സംഘത്തെയും കൊലപ്പെടുത്തിയത്.
കൊലയാളികൾക്കായി അസം റൈഫിൾസ് അന്വേഷണം ആരംഭിച്ചു. അരുണാചൽ മുഖ്യമന്ത്രി പെമാ ഖണ്ഡു ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെത്തി. അബോയ്ക്കെതിരെ നേരത്തെയും ഭീഷണിയുള്ളതായി പോലീസ് പറഞ്ഞു.
കൊലയാളികൾക്കായി അസം റൈഫിൾസ് അന്വേഷണം ആരംഭിച്ചു. അരുണാചൽ മുഖ്യമന്ത്രി പെമാ ഖണ്ഡു ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെത്തി. അബോയ്ക്കെതിരെ നേരത്തെയും ഭീഷണിയുള്ളതായി പോലീസ് പറഞ്ഞു.