സൂറത്ത്: സൂറത്തിലെ കോച്ചിങ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. പരിക്കേറ്റ് ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. ശനിയാഴ്ച രണ്ട് പെൺകുട്ടികളാണ് മരണത്തിനു കീഴടങ്ങിയത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. തീപിടുത്തവുമായി ബന്ധപ്പെട്ട് കോച്ചിങ് സെന്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ ഇപ്പോഴും ഒളിവിലാണ്. കെട്ടിടത്തിൽനിന്നും ചാടിയതും ശ്വാസം ലഭിക്കാതെ വന്നതുമാണ് മരണകാരണം.
നാല് നിലയുള്ള തക്ഷശില കോംപ്ലക്സിലെ മൂന്നും നാലും നിലകളിലാണ് തീപിടുത്തം ഉണ്ടായത്. വിദ്യാർത്ഥികൾ കെട്ടിടത്തിനു മുകളിൽനിന്നും ചാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കെട്ടിടത്തിൽനിന്നും വിദ്യാർത്ഥികളെ നാട്ടുകാരാണ് ആദ്യം രക്ഷിച്ചത്. 19 ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാൻ ഉപയോഗിച്ചത്.
നാല് നിലയുള്ള തക്ഷശില കോംപ്ലക്സിലെ മൂന്നും നാലും നിലകളിലാണ് തീപിടുത്തം ഉണ്ടായത്. വിദ്യാർത്ഥികൾ കെട്ടിടത്തിനു മുകളിൽനിന്നും ചാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കെട്ടിടത്തിൽനിന്നും വിദ്യാർത്ഥികളെ നാട്ടുകാരാണ് ആദ്യം രക്ഷിച്ചത്. 19 ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാൻ ഉപയോഗിച്ചത്.