പനാജി: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അര്‍ധരാത്രിയോടെയാണ് പ്രമോദ് സാവന്തിന്റെ സത്യപ്രതിജ്ഞ നടന്നത്. 12 മണി വരെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട നാടകീയത തുടര്‍ന്നു. അര്‍ധരാത്രി 12 മണിക്കാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. അതേസമയം ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടത്. എന്നാല്‍ ബിജെപിക്ക് കുതിരക്കച്ചവടം നടത്താനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ഗവര്‍ണറെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നേരത്തേ കോൺഗ്രസ് ആരംഭിച്ചിരുന്നു. ഭൂരിപക്ഷം തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ഗവർണർ മൃദുല സിൻഹയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനെ മറികടന്നാണ് ബിജെപി മുഖ്യമന്ത്രിയെ കണ്ടെത്തിയിരിക്കുന്നത്.
ഗോവയിലെ ബിജെപിയുടെ ഘടകകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി നേതാവ് സുധിൻ ധവാലികര്‍, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി എന്നിവര്‍ക്കാണ് ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇരു കക്ഷികളും മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ന് നടന്ന ചര്‍ച്ചക്കൊടുവിലാണ് ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം ഇരുപാര്‍ട്ടികള്‍ക്കും വാഗ്ദാനം ചെയ്തത്.
40 അംഗ ഗോവ നിയമസഭയിൽ ബിജെപിക്ക് 12 എംഎൽഎമാരും സഖ്യകക്ഷികള്‍ക്ക് 9 എംഎൽഎമാരുമുണ്ട്. കോൺഗ്രസിന് 15 എംഎൽഎമാരാണുള്ളത്. നാല് സീറ്റുകളിൽ എംഎൽഎമാരുടെ ഒഴിവുണ്ട്.
2017 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. എന്നാൽ സഖ്യ കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നേരത്തേ കോൺഗ്രസ് ആരംഭിച്ചിരുന്നു. ഭൂരിപക്ഷം തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ഗവർണർ മൃദുല സിൻഹയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനെ മറികടന്നാണ് ബിജെപി മുഖ്യമന്ത്രിയെ കണ്ടെത്തിയിരിക്കുന്നത്.
ഗോവയിലെ ബിജെപിയുടെ ഘടകകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി നേതാവ് സുധിൻ ധവാലികര്‍, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി എന്നിവര്‍ക്കാണ് ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇരു കക്ഷികളും മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ന് നടന്ന ചര്‍ച്ചക്കൊടുവിലാണ് ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം ഇരുപാര്‍ട്ടികള്‍ക്കും വാഗ്ദാനം ചെയ്തത്.
40 അംഗ ഗോവ നിയമസഭയിൽ ബിജെപിക്ക് 12 എംഎൽഎമാരും സഖ്യകക്ഷികള്‍ക്ക് 9 എംഎൽഎമാരുമുണ്ട്. കോൺഗ്രസിന് 15 എംഎൽഎമാരാണുള്ളത്. നാല് സീറ്റുകളിൽ എംഎൽഎമാരുടെ ഒഴിവുണ്ട്.
2017 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. എന്നാൽ സഖ്യ കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.