ആപ്പ്ജില്ല

'കൊവിഡ് പോരാളി' മരിച്ചാൽ രക്തസാക്ഷി; ആശ്രിതർക്ക് 50 ലക്ഷം; ഒഡീഷ സർക്കാർ വാഗ്ദാനം

ആരോഗ്യപ്രവർത്തകരെ അപമാനിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്താൽ ദേശീയ സുരക്ഷാ നിയമപ്രകാരം ക്രിമിനൽ നടപടികൾ സ്വീകരിക്കും. ജീവനക്കാർ മരിച്ചാലും വിരമിക്കൽ തീയതി വരെ കുടുംബത്തിന് ശമ്പളം.

Samayam Malayalam 21 Apr 2020, 4:37 pm
ഭൂവനേശ്വർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകുമെന്ന് ഒഡീഷ സർക്കാർ. വീഡിയോ സന്ദേശത്തിലൂടെയാണ് ആരോഗ്യപ്രവർത്തകരുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ച് കൊണ്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപനം നടത്തിയത്. ആരോഗ്യപ്രവർത്തകരെ കൊവിഡ്-19 പോരാളികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
Samayam Malayalam covid 19


മാരകമായ വൈറസിനെതിരായ പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുന്നതിൽ ആരോഗ്യ പ്രവർത്തകരുടെ പ്രാധാന്യത്തെക്കുറിച്ച് അടിവരയിട്ട് സംസാരിച്ച് കൊണ്ടായിരുന്നു നവീൻ പട്നായക്കിന്‍റെ പ്രഖ്യാപനങ്ങൾ. 'കൊവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെടുന്ന സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് സർക്കാർ 50 ലക്ഷം ഉറപ്പാക്കും' മുഖ്യമന്ത്രി പറഞ്ഞു.

Also Read: LIVE: നിയന്ത്രണങ്ങൾ ഉടൻ നീക്കരുത്: മുന്നറിയിപ്പുമായി WHO

ഇത്തരത്തിൽ ജീവൻ നഷ്ടപ്പെടുന്നവരെ രക്തസാക്ഷികളായി കണക്കാക്കുകയും സംസ്കാര സമയത്ത് സംസ്ഥാന ബഹുമതികൾ നൽകുകയും ചെയ്യുമെന്നും ഒഡീഷ മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിക്കുന്ന എല്ലാ സർക്കാർ ജീവനക്കാരുടെയും (ആരോഗ്യ രംഗത്തിനു പുറത്തുള്ളവരുടെയും) കുടുംബത്തിന് അവരുടെ വിരമിക്കൽ തീയതി വരെ ശമ്പളം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരെങ്കിലും ഇവരുടെ ജോലിയെ ശല്യപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന രീതിയിൽ എന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുകയാണെങ്കിൽ, ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കർശനമായ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും നവീൻ പട്നായിക്ക് പറഞ്ഞു. ഒഡീഷയിൽ ഇതുവരെ 79 ആശുകൾക്ക് മാത്രമാണ് കൊവിഡ്-10 സ്ഥിരീകരിച്ചതെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്