ശ്രീനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കാശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന തീരുമാനത്തിനെതിരെ നാഷ്ണൽ കോൺഗ്രസ് നേതാവ് ഒമർ അബ്ദുള്ള. മോദി പാകിസ്ഥാനു മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന തീരുമാനം പാകിസ്ഥാനും ഹുറിയത്തിനും തീവ്രവാദികൾക്കും മുന്നിൽ കീഴടങ്ങുന്നതിന് സമാനമാണെന്നും ഒമർ അബ്ദുള്ള പരിഹസിച്ചു. കൃത്യമായ സമയത്ത് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് വീണ്ടും ആവർത്തിക്കുകയാണ്. 1996 മുതൽ ജമ്മു കാശ്മീരിൽ കൃത്യമായ സമയത്ത് തെരഞ്ഞെടുപ്പ് നടക്കുന്നില്ല. തെരഞ്ഞെടുപ്പ് നടത്താൻ സുരക്ഷ ഒരുക്കാമെന്ന് സർവ്വകക്ഷി യോഗത്തിൽ രാജ്നാഥ് സിങ്ങ് ഉറപ്പ് നൽകിയതാണെന്നും ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി.
രാജ്നാഥ് സിങ്ങിന്റെ ഉറപ്പിന് എന്തുസംഭവിച്ചുവെന്ന് പറയണമെന്ന് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് നടക്കുക. ഏപ്രിൽ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ്.
രാജ്നാഥ് സിങ്ങിന്റെ ഉറപ്പിന് എന്തുസംഭവിച്ചുവെന്ന് പറയണമെന്ന് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് നടക്കുക. ഏപ്രിൽ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ്.