ഭുവനേശ്വർ: ഒഡീഷയിൽ നിന്നും വീണ്ടും ഒരു റഷ്യൻ പൗരന്റെ മൃതദേഹം കൂടി കണ്ടെത്തി. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ 15 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമായി ഇതുമാറി. Also Read : മദ്യവും ബീഫും കഴിച്ചില്ല; യുവാവിനെ അഞ്ചംഗ സംഘം യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു വലിച്ചിഴച്ചു
അടുത്തിടെ രായഗഡയിലെ ഹോട്ടലിൽ വച്ച് രണ്ട് റഷ്യക്കാരുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയ്ക്ക് ശേഷമാണ് ആശങ്ക പരത്തിക്കൊണ്ട് ചൊവ്വാഴ്ച പുതിയൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജഗത്സിംഗ്പൂർ ജില്ലയിലെ പാരാദീപ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലാണ് റഷ്യൻ പൗരന്റെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. കപ്പലിന്റെ ചീഫ് എഞ്ചിനീയർ മില്യകോവ് സെർജിയെന്ന 51കാരനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയിൽ നിന്നും ബംഗ്ലദേശിലെ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു കപ്പൽ ഇവിടെ നങ്കൂരമിട്ടിരിക്കുന്നത്. പുലർച്ചെ നാലരയോടെയാണ് കപ്പൽ ഇവിടെ നങ്കൂരമിട്ടിരിക്കുന്നത്.
കപ്പലിൽ ഇന്ത്യക്കാർ അടക്കം 23 ജീവനക്കാരാണുള്ളത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അതേസമയം, പാരാദീപ് തുറമുഖ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read : 'ഒരു മാലഖയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല'; പ്ലേബോയ് പരാമർശത്തിൽ പ്രതികരണവുമായി ഇമ്രാൻ ഖാൻ
നേരത്തെ, രണ്ട് റഷ്യൻ പൗരന്മാരെ ഒഡീഷയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. റഷ്യൻ എംപിയും പ്രമുഖ വ്യവസായിയുമായിരുന്ന പവേൽ ആൻ്റോവിനെ ഡിസംബർ 24ന് റായാഗാഡയിലെ ഒരു ഹോട്ടലിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നിർമാണം നടക്കുന്ന ഒന്നാം നിലയിലെ മേൽക്കൂരയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സുഹൃത്ത് വ്ളാഡിമിർ ബിഡെനോവിനും മറ്റ് രണ്ട് റഷ്യൻ പൗരന്മാർക്കുമൊപ്പം താമസിച്ചിരുന്ന ഹോട്ടൽ മുറിയുടെ മൂന്നാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണുവെന്നാണ് റിപ്പോർട്ട്.
ഈ സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്ത് വ്ലാഡിമർ ബൈഡ്നോവിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയിരുന്നു. ആന്റോവ് കൊല്ലപ്പെട്ട അതേ ഹോട്ടലിൽ നിന്നുതന്നെയാണ് ഇയാളെയും കണ്ടെത്തിയത്. വൈകാതെ തന്നെ ഇയാൾ മരിക്കുകയും ചെയ്തു. അമിതമായ മദ്യം കഴിച്ചുമൂലമുണ്ടായ ഹൃദയാഘാതമാണ് ബിഡെനോവിന്റെ മരണത്തിന് കാരണമായതെന്നാണ് മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Also Read : പുതുവത്സര ദിനത്തിലെ കാറപകടം: യുവതിയുടെ മൃതദേഹവുമായി കാർ സഞ്ചരിച്ചത് കിലോമീറ്ററുകളോളം; പ്രതികൾ മദ്യപിച്ചിരുന്നു
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായിരുന്നു പാവൽ ആൻ്റോവ് എന്നതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾ ഉയരുകയായിരുന്നു. ഇവരുടെ മരണത്തെക്കുറിച്ച് സിഐഡി അന്വേഷിക്കുന്നുണ്ട്.
യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യക്കെതിരെ കടുത്ത വിമർശനമാണ് ഇയാൾ ഉയർത്തിയിരുന്നത്.
Read Latest National News and Malayalam News
അടുത്തിടെ രായഗഡയിലെ ഹോട്ടലിൽ വച്ച് രണ്ട് റഷ്യക്കാരുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയ്ക്ക് ശേഷമാണ് ആശങ്ക പരത്തിക്കൊണ്ട് ചൊവ്വാഴ്ച പുതിയൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജഗത്സിംഗ്പൂർ ജില്ലയിലെ പാരാദീപ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലാണ് റഷ്യൻ പൗരന്റെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. കപ്പലിന്റെ ചീഫ് എഞ്ചിനീയർ മില്യകോവ് സെർജിയെന്ന 51കാരനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയിൽ നിന്നും ബംഗ്ലദേശിലെ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു കപ്പൽ ഇവിടെ നങ്കൂരമിട്ടിരിക്കുന്നത്. പുലർച്ചെ നാലരയോടെയാണ് കപ്പൽ ഇവിടെ നങ്കൂരമിട്ടിരിക്കുന്നത്.
കപ്പലിൽ ഇന്ത്യക്കാർ അടക്കം 23 ജീവനക്കാരാണുള്ളത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അതേസമയം, പാരാദീപ് തുറമുഖ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read : 'ഒരു മാലഖയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല'; പ്ലേബോയ് പരാമർശത്തിൽ പ്രതികരണവുമായി ഇമ്രാൻ ഖാൻ
നേരത്തെ, രണ്ട് റഷ്യൻ പൗരന്മാരെ ഒഡീഷയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. റഷ്യൻ എംപിയും പ്രമുഖ വ്യവസായിയുമായിരുന്ന പവേൽ ആൻ്റോവിനെ ഡിസംബർ 24ന് റായാഗാഡയിലെ ഒരു ഹോട്ടലിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നിർമാണം നടക്കുന്ന ഒന്നാം നിലയിലെ മേൽക്കൂരയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സുഹൃത്ത് വ്ളാഡിമിർ ബിഡെനോവിനും മറ്റ് രണ്ട് റഷ്യൻ പൗരന്മാർക്കുമൊപ്പം താമസിച്ചിരുന്ന ഹോട്ടൽ മുറിയുടെ മൂന്നാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണുവെന്നാണ് റിപ്പോർട്ട്.
ഈ സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്ത് വ്ലാഡിമർ ബൈഡ്നോവിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയിരുന്നു. ആന്റോവ് കൊല്ലപ്പെട്ട അതേ ഹോട്ടലിൽ നിന്നുതന്നെയാണ് ഇയാളെയും കണ്ടെത്തിയത്. വൈകാതെ തന്നെ ഇയാൾ മരിക്കുകയും ചെയ്തു. അമിതമായ മദ്യം കഴിച്ചുമൂലമുണ്ടായ ഹൃദയാഘാതമാണ് ബിഡെനോവിന്റെ മരണത്തിന് കാരണമായതെന്നാണ് മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Also Read : പുതുവത്സര ദിനത്തിലെ കാറപകടം: യുവതിയുടെ മൃതദേഹവുമായി കാർ സഞ്ചരിച്ചത് കിലോമീറ്ററുകളോളം; പ്രതികൾ മദ്യപിച്ചിരുന്നു
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായിരുന്നു പാവൽ ആൻ്റോവ് എന്നതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾ ഉയരുകയായിരുന്നു. ഇവരുടെ മരണത്തെക്കുറിച്ച് സിഐഡി അന്വേഷിക്കുന്നുണ്ട്.
യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യക്കെതിരെ കടുത്ത വിമർശനമാണ് ഇയാൾ ഉയർത്തിയിരുന്നത്.
Read Latest National News and Malayalam News