ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിസൈഡിങ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുവോണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പ്രധാനമന്ത്രി വീണ്ടും ഉയർത്തിയിരിക്കുന്നത്.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് വെറുമൊരു സംവാദ വിഷയം മാത്രമല്ല, ഇത് രാജ്യത്തിന് ആവശ്യമാണ്. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാക്കുന്ന തടസ്സങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ പ്രശ്‌നം പഠനവിധേയമാക്കുകയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് വേണ്ടത്' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Also Read : അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ ഇല്ല; വിലക്ക് വീണ്ടും നീട്ടി
ഭരണഘടനയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നൂതനമായ നടപടികൾ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി പ്രിസൈഡിംഗ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലോക് സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞടുപ്പുകള്‍ക്കെല്ലാംകൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു.
Also Read : മാർച്ച് തടഞ്ഞ് പോലീസ്; കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും
2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ ലോക് സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതിന് അനുകൂലമായ നിലപാട് മോദി സ്വകരിച്ചിരുന്നു. ചെലവുകൾ കുറയ്ക്കുന്നതിന് പുറമേ സർക്കാരുകൾക്ക് കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള സമയം ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് വെറുമൊരു സംവാദ വിഷയം മാത്രമല്ല, ഇത് രാജ്യത്തിന് ആവശ്യമാണ്. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാക്കുന്ന തടസ്സങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ പ്രശ്‌നം പഠനവിധേയമാക്കുകയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് വേണ്ടത്' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Also Read : അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ ഇല്ല; വിലക്ക് വീണ്ടും നീട്ടി
ഭരണഘടനയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നൂതനമായ നടപടികൾ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി പ്രിസൈഡിംഗ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലോക് സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞടുപ്പുകള്‍ക്കെല്ലാംകൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു.
Also Read : മാർച്ച് തടഞ്ഞ് പോലീസ്; കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും
2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ ലോക് സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതിന് അനുകൂലമായ നിലപാട് മോദി സ്വകരിച്ചിരുന്നു. ചെലവുകൾ കുറയ്ക്കുന്നതിന് പുറമേ സർക്കാരുകൾക്ക് കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള സമയം ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.