ന്യൂഡൽഹി: കൊവിഡ് വാക്സിനു വേണ്ടി ഇനി മുൻകൂട്ടി രജിസ്റ്റർ ചെയ്യലും സ്ലോട്ട് ബുക്കിങ്ങും ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. 18 വയസിനും അതിനു മുകളിലും ഉള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെതന്നെ വാക്സിനെടുക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
വാക്സിനേഷന്റെ വേഗത കൂട്ടുന്നതിനും വാക്സിൻ സ്വീകരിക്കാനുള്ള മടി അകറ്റുന്നതിനുമാണ് നടപടി. ഗ്രാമപ്രദേശങ്ങളിൽ വാക്സിനേഷന് വേഗതയില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
അതേസമയം, വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനായി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ബുക്കിങ് സംവിധാനം തുടരുമെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ ഇതിനോടകം 34 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായും ഒൻപത് ശതമാനം പേര്‍ക്ക് രണ്ട് ഡോസ് നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
വാക്സിനേഷന്റെ വേഗത കൂട്ടുന്നതിനും വാക്സിൻ സ്വീകരിക്കാനുള്ള മടി അകറ്റുന്നതിനുമാണ് നടപടി. ഗ്രാമപ്രദേശങ്ങളിൽ വാക്സിനേഷന് വേഗതയില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
അതേസമയം, വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനായി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ബുക്കിങ് സംവിധാനം തുടരുമെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ ഇതിനോടകം 34 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായും ഒൻപത് ശതമാനം പേര്‍ക്ക് രണ്ട് ഡോസ് നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.