ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആറാമത് ബജറ്റിൽ ചെപ്പടി വിദ്യകള്‍ മാത്രമായിരിക്കുമെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെ. ലോക്സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ബജറ്റിൽ ജനപ്രീയമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചു. എന്നാൽ ഇതിൽ നിന്ന് ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ലഭിച്ചില്ല. വെറും നാല് മാസം കൊണ്ട് എങ്ങനെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണ് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയൽ അവതരിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബഡ്ജറ്റിൽ മധ്യവര്‍ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഇടക്കാല ബജറ്റ് പൊതു ബജറ്റിനു തുല്യമായിമാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ പ്രതിപക്ഷം നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ്.
ബിജെപി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണ് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയൽ അവതരിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബഡ്ജറ്റിൽ മധ്യവര്‍ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഇടക്കാല ബജറ്റ് പൊതു ബജറ്റിനു തുല്യമായിമാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ പ്രതിപക്ഷം നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ്.