ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും അലോക് വർമയെ നീക്കിയത് റഫാൽ കരാർ അന്വേഷിക്കുമെന്ന ബിജെപിയുടെ ഭയത്താലാണെന്ന് പ്രതിപക്ഷം. റഫാൽ കരാർ സിബിഐ അന്വേഷണത്തിന് വിട്ടുകൊടുക്കുന്ന സാഹചര്യം ഉണ്ടായാൽ സർക്കാർ വിരുദ്ധനായ അലോക് വർമ സിബിഐ ഡയറക്ടർ സ്ഥാനത്ത് ഉണ്ടാവരുത് എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തെ തദ്സ്ഥാനത്തുനിന്നും ബിജെപി നീക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അരവിന്ദ് കെജ്രിവാൾ, പ്രശാന്ത് ഭൂഷൻ എന്നിവരാണ് സിബിഐ ഡയറക്ടറുടെ സ്ഥാനചലനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് അരുൺ ഷൂരിയുമായും പ്രശാന്ത് ഭൂഷണുമായും റഫാൽ വിഷയത്തിന്റെ അടിസ്ഥാനത്തിൽ അലോക് വർമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കേന്ദ്രസർക്കാരിന് അതൃപ്തി ഉണ്ടാക്കിയതായാണ് റിപ്പോർട്ട്.
ലോക്പാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമിതനായ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ കാരണങ്ങളില്ലാതെ മാറ്റാൻ കേന്ദ്രസർക്കാരിന് എന്തധികാരമാണുള്ളതെന്ന് അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.
ബിജെപിയുടെ സ്വന്തക്കാരനായ അഴിമതിക്കാരൻ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് അലോക് വർമയെ മാറ്റിയതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. ബിജെപി നേതൃത്വം നേരിട്ടാണ് തീർത്തും നിയമവിരുദ്ധമായ ഈ പ്രവർത്തിക്ക് കൂട്ടുനിന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് നേതാവായ മനു അഭിഷേക് സിങ്വിയും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
അരവിന്ദ് കെജ്രിവാൾ, പ്രശാന്ത് ഭൂഷൻ എന്നിവരാണ് സിബിഐ ഡയറക്ടറുടെ സ്ഥാനചലനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് അരുൺ ഷൂരിയുമായും പ്രശാന്ത് ഭൂഷണുമായും റഫാൽ വിഷയത്തിന്റെ അടിസ്ഥാനത്തിൽ അലോക് വർമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കേന്ദ്രസർക്കാരിന് അതൃപ്തി ഉണ്ടാക്കിയതായാണ് റിപ്പോർട്ട്.
ലോക്പാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമിതനായ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ കാരണങ്ങളില്ലാതെ മാറ്റാൻ കേന്ദ്രസർക്കാരിന് എന്തധികാരമാണുള്ളതെന്ന് അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.
ബിജെപിയുടെ സ്വന്തക്കാരനായ അഴിമതിക്കാരൻ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് അലോക് വർമയെ മാറ്റിയതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. ബിജെപി നേതൃത്വം നേരിട്ടാണ് തീർത്തും നിയമവിരുദ്ധമായ ഈ പ്രവർത്തിക്ക് കൂട്ടുനിന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് നേതാവായ മനു അഭിഷേക് സിങ്വിയും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.