ആപ്പ്ജില്ല

ടിആര്‍പി തട്ടിപ്പ്: 'പ്രധാനമന്ത്രിയുടെ ഓഫീസിനെ ഡീൽ ചെയ്യുന്നുണ്ട്'; കുരുക്കുമായി അ‍ര്‍ണബിൻ്റെ വാട്സാപ്പ് ചാറ്റ്

ടിആര്‍പി തട്ടിപ്പിലുള്ള നടപടി തടയാനായി കേന്ദ്രസര്‍ക്കാരിലെ ഉന്നതവൃത്തങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് അര്‍ണബ് ഗോസ്വാമി വാട്സാപ്പ് ചാറ്റിൽ പറയുന്നത്.

Samayam Malayalam 17 Jan 2021, 5:48 pm
ന്യൂഡൽഹി: കോടികളുടെ ടിആര്‍പി തട്ടിപ്പിനു പിന്നാലെയുണ്ടായ ഉന്നതതല ഗൂഢാലോചന വെളിവാക്കി റിപബ്ലിക് ടിവി തലവൻ അര്‍ണബ് ഗോസ്വാമിയുടെ വാട്സാപ്പ് സന്ദേശങ്ങള്‍. ടിആര്‍പിയിൽ നടത്തിയ തിരിമറിയിൽ നടപടി ഒഴിവാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുമെന്ന് അര്‍ണബ് ഗോസ്വാമി ബാര്‍ക് സിഇഓയോട് പറയുന്ന സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്തെത്തിയ അര്‍ണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റിലുള്ളത്.
Samayam Malayalam arnab-news
കുരുക്കായി അർണബിൻ്റെ വാട്സാപ്പ് ചാറ്റ് Photo: NBT


ബാര്‍ക് മുൻ തലവൻ പാര്‍ഥോ ദാസ് ഗുപ്തയും അര്‍ണബ് ഗോസ്വാമിയും തമ്മിലുള്ള ചാറ്റിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെപ്പറ്റിയുള്ള പരാമര്‍ശങ്ങളുള്ളത്. പിഡിജി എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹത്തെ അര്‍ണബിൻ്റെ ചാറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 'പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ?' എന്ന് പിഡിജി ചോദിക്കുമ്പോള്‍ 'പിഎംഓയെ മറ്റൊരു തരത്തിൽ ഡീൽ ചെയ്തുകൊണ്ടിരിക്കുകയാണ്' എന്നാണ് അര്‍ണബ് നല്‍കുന്ന മറുപടി. ദേശീയതലത്തിൽ വിവാദമായ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന വാദത്തിനു പിന്നാലെ സംഭവത്തിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: കാലുവാരുന്ന കായങ്കുളത്തേക്ക് തല്ലിക്കൊന്നാല്‍ പോകേുമോ? അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്ന് സൂചന നൽകി ജി സുധാകരൻ

അതേസമയം, ബാര്‍ക് സിഇഓയെ സ്വാധീനിക്കാനായി അര്‍ണബ് ഗോസ്വാമി പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ പേര് വലിച്ചിഴച്ചതാകാമെന്ന വാദവുമുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഉന്നത രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് ഇരുവരും ചേര്‍ന്ന് ടിവി റേറ്റിങ് മാനദണ്ഡങ്ങളിൽ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വാട്സാപ്പ് ചാറ്റ് സന്ദേശങ്ങളുടെ ചുരുക്കം. മുംബൈയിലെ കണ്ടീവലി പോലീസ് സ്റ്റേഷനിൽ വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ദാസ്ഗുപ്തയുടെ ഫോണിൽ നിന്ന് പകര്‍ത്തിയതാണെന്നാണ് ഈ രേഖകളുടെ തലക്കെട്ടിൽ വ്യക്തമാക്കുന്നത്. ഡിസംബര്‍ 24ന് ദാസ്ഗുപ്തയെ അറസ്റ്റ് ചെയ്ത പോലീസ് കേസിൽ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വാട്സാപ്പ് ചാറ്റ് ചോരുന്നത്.

കാലുവാരുന്ന കായങ്കുളത്തേക്ക് തല്ലിക്കൊന്നാല്‍ പോകുമോ? അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്ന സൂചന നൽകി ജി സുധാകരൻ
1000 പേജോളം വരുന്ന ഈ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി കുറ്റപത്രത്തിൻ്റെ ഭാഗമാണെന്നാണ് മുംബൈ പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ദ പ്രിൻ്റ് റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ ചാറ്റ് ചോര്‍ന്നതിനെപ്പറ്റി മുംബൈ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്