ആപ്പ്ജില്ല

ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് 17 പ്രതിപക്ഷ പാര്‍ട്ടികള്‍

ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്നാണ് സൂചന.

Samayam Malayalam 2 Aug 2018, 8:16 pm
ന്യുഡല്‍ഹി: തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനായി ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചത്. ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്നാണ് സൂചന.
Samayam Malayalam mamata


തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിന് വോട്ടെണ്ണല്‍ യന്ത്രത്തെ പഴിചാരുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഒ പി റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതിന് മുന്നോടിയായി 17 പാര്‍ട്ടികളുടെ നേതാക്കള്‍ അടുത്തയാഴ്ച യോഗം ചേരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ വ്യക്തമാക്കി.
മമതാ ബാനര്‍ജിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, മായാവതി ,അരവിന്ദ് കെജരിവാള്‍, തുടങ്ങിയവരാണ് വ്യത്യസ്ത പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത് .

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്