ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി സഖ്യ സാധ്യതകള്‍ ചര്‍ച്ചചെയ്ത് പ്രതിപക്ഷം. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. നരേന്ദ്രമോദിയെ താഴെയിറക്കാനായി തിരഞ്ഞെടുപ്പിന് മുമ്പായി സഖ്യം രൂപികരിക്കും. ഇതിന് ഒരു പ്രയാസവും ഉണ്ടാകില്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിൻ്റെ വസതിയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം മമത ബാനര്‍ജി വ്യക്തമാക്കി. അതേസമയം സഖ്യം ബംഗാളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഡൽഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ സഖ്യ സാധ്യതകള്‍ ഉടൻ പൂര്‍ത്തിയാക്കുമെന്ന് രാഹുൽ ഗാന്ധിയും അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേരിടാനാണ് എല്ലാ പിണക്കങ്ങളും മാറ്റിവെച്ച് നേതാക്കള്‍ രംഗത്തിറങ്ങുന്നത്. ഇന്നലെ ഡൽഹിയിലെ ജന്ദര്‍ മന്ദറിൽ മമതയുടെയും കേജ്രിവാളിൻ്റെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡിവിന്‍റെയും നേതൃത്വത്തിൽ മഹാറാലി സംഘടിപ്പിച്ചിരുന്നു. സ്വേച്ഛാധിപത്യം നീക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നതായിരുന്നു റാലിയുടെ മുദ്രാവാക്യം. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ നീക്കങ്ങളും ഇന്നലെ നടന്നത്. 15 ദിവസങ്ങള്‍ക്കിടയിൽ പ്രതിപക്ഷ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേരിടാനാണ് എല്ലാ പിണക്കങ്ങളും മാറ്റിവെച്ച് നേതാക്കള്‍ രംഗത്തിറങ്ങുന്നത്. ഇന്നലെ ഡൽഹിയിലെ ജന്ദര്‍ മന്ദറിൽ മമതയുടെയും കേജ്രിവാളിൻ്റെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡിവിന്‍റെയും നേതൃത്വത്തിൽ മഹാറാലി സംഘടിപ്പിച്ചിരുന്നു. സ്വേച്ഛാധിപത്യം നീക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നതായിരുന്നു റാലിയുടെ മുദ്രാവാക്യം. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ നീക്കങ്ങളും ഇന്നലെ നടന്നത്. 15 ദിവസങ്ങള്‍ക്കിടയിൽ പ്രതിപക്ഷ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചിട്ടുണ്ട്.