ആപ്പ്ജില്ല

ഒരു രാജ്യം ഒരു ഭാഷ വാദവുമായി അമിത് ഷാ; എതിര്‍പ്പുമായി പ്രതിപക്ഷം

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി ഒട്ടേറെപ്പേര്‍ രംഗത്തെത്തി

Samayam Malayalam 14 Sept 2019, 2:30 pm
ന്യൂഡല്‍ഹി: ഹിന്ദി ദിനാചരണത്തിന്‍റെ ഭാഗമായി അമിത് ഷാ ഉയര്‍ത്തിയ ഒരു രാജ്യം ഒരു ഭാഷ വാദത്തിനെതിരെ പ്രതിഷേധം പുകയുന്നു. രാജ്യത്തെ ഒരുമുപ്പിക്കുന്ന ഭാഷയായി ഹിന്ദിയെ മാറ്റണമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമാണ് അമിത് ഷാ ട്വീറ്റ് ചെയ്‍ത്. നിരവധി ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയില്‍ എല്ലാ ഭാഷകള്‍ക്കും അതിന്‍റേതായ പ്രാധാന്യമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
Samayam Malayalam amit shah.


അമിത് ഷായുടെ ഈ മുദ്രാവാക്യത്തിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ചോദിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തിന്‍റെ വൈവിധ്യത്തെ അംഗീകരിച്ച് പ്രസ്‍താവന പിന്‍വലിക്കാന്‍ അമിത് ഷാ തയ്യാറാവണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യയിലെ മറ്റൊതൊരു ഭാഷയെയും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും ഹിന്ദി ദിനാചരണം അംഗീകരിക്കാനാവില്ലെന്നും കോണ്ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

ഹിന്ദി എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷയല്ലെന്ന് എ.ഐ.എം.ഐ.എ. തലവന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. വ്യത്യസ്‍ത മാതൃഭാഷകളുടെ വൈവിധ്യത്തെയും സൗന്ദര്യത്തെയും നിങ്ങള്‍ അംഗീകരിക്കാന്‍ കഴിയുമോ. വൈവിധ്യമാര്‍ന്ന ഭാഷയും സംസ്‍കാരവും പിന്തുടരാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ഒവൈസി ട്വീറ്റ് ചെയ്‍തു.



ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്