ശ്രീനഗർ: ജമ്മുകാശ്മീരിൽ കരസേനയുടെ ടെറിട്ടോറിയൽ ആർമി നടത്തിയ റിക്രൂട്ട്മെന്റിൽ പങ്കെടുത്തത് രണ്ടായിരത്തോളം കാശ്മീരി യുവാക്കൾ. ഇന്നുനടന്ന മറ്റൊരു പരിപാടിയിൽ 152 ഓളം യുവാക്കൾ കരസേനയുടെ ഭാഗമായി. തീവ്രവാദ സംഘടനകളുടെ എതിർപ്പ് വകവെയ്ക്കാതെയാണ് യുവാക്കൾ റിക്രൂട്ട്മെന്റ് റാലിക്കെത്തിയതെന്നാണ് റിപ്പോർട്ട്.
ജമ്മുകാശ്മീരിലെ ഡോഡ ജില്ലയിലാണ് ടെറിട്ടോറിയൽ ആർമിയുടെ റിക്രൂട്ട്മെന്റ് നടന്നത്. ഭൂരിപക്ഷം യുവാക്കളും സൈനികരാകാൻ ആഗ്രഹിച്ചത് അഭിനന്ദൻ വർദ്ധമാന്റെ ധീരതകണ്ടാണെന്നും റിപ്പോർട്ടുണ്ട്. ഡോഡയിലേതിന് സമാനമായി കാശ്മീരിൽ നിരവധി സ്ഥലങ്ങളിലാണ് സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നത്.
ജമ്മുകാശ്മീരിലെ ഡോഡ ജില്ലയിലാണ് ടെറിട്ടോറിയൽ ആർമിയുടെ റിക്രൂട്ട്മെന്റ് നടന്നത്. ഭൂരിപക്ഷം യുവാക്കളും സൈനികരാകാൻ ആഗ്രഹിച്ചത് അഭിനന്ദൻ വർദ്ധമാന്റെ ധീരതകണ്ടാണെന്നും റിപ്പോർട്ടുണ്ട്. ഡോഡയിലേതിന് സമാനമായി കാശ്മീരിൽ നിരവധി സ്ഥലങ്ങളിലാണ് സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നത്.