ന്യൂഡൽഹി: എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് മാധവ് ഭണ്ഡാരി. മുസ്ലീങ്ങള്‍ കുടികിടപ്പുകാരല്ല, ഇന്ത്യയുടെ ഓഹരിയുടമയാണെന്ന ഒവൈസിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവരുകയായിരുന്നു മാധവ് ഭണ്ഡാരി. 'ഒവൈസി കാര്യങ്ങള്‍ ചിന്തിച്ചു മാത്രമേ പറയാവൂ. ആരും അദ്ദേഹത്തെ കുടികിടപ്പുകാരനെന്ന് വിളിച്ചിട്ടില്ല. അദ്ദേഹം വിഹിതം വേണമെന്ന ഭാഷയിലാണ് ഇന്നലെ പ്രസംഗിച്ചത്. അത് 1947 ൽ തന്നെ നൽകിയതാണ്' മാധവ് ഭണ്ഡാരി വാര്‍ത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇന്നലെ ഹൈദരാബാദിലെ പരിപാടിയിലാണ് മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ ഒവൈസി രംഗത്തെത്തിയത്. മുസ്ലീങ്ങള്‍ ഇന്ത്യയുടെ ഓഹരിഉടമകളാണ്, കുടികിടപ്പുകാരല്ല. ഭരണഘടയിൽ അനുശാസിക്കുന്ന അവകാശങ്ങള്‍ക്കുവേണ്ടി പോരാടും. ഞങ്ങള്‍ ഇന്ത്യയുടെ സമൃദ്ധിയെ കാത്തുസൂക്ഷിക്കും. ഞങ്ങള്‍ തുല്യരാണ്, കുടിയേറ്റക്കാരല്ലെന്നായിരുന്നു ഒവൈസി
പറഞ്ഞത്.
ഇന്നലെ ഹൈദരാബാദിലെ പരിപാടിയിലാണ് മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ ഒവൈസി രംഗത്തെത്തിയത്. മുസ്ലീങ്ങള്‍ ഇന്ത്യയുടെ ഓഹരിഉടമകളാണ്, കുടികിടപ്പുകാരല്ല. ഭരണഘടയിൽ അനുശാസിക്കുന്ന അവകാശങ്ങള്‍ക്കുവേണ്ടി പോരാടും. ഞങ്ങള്‍ ഇന്ത്യയുടെ സമൃദ്ധിയെ കാത്തുസൂക്ഷിക്കും. ഞങ്ങള്‍ തുല്യരാണ്, കുടിയേറ്റക്കാരല്ലെന്നായിരുന്നു ഒവൈസി
പറഞ്ഞത്.