ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരത്തെ കാത്തിരിക്കുന്നത് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ അവസ്ഥയാണെന്ന് ബിജെപി. ചിദംബരവും കുടുംബാംഗങ്ങളും വിവിധ വിദേശബാങ്കുകളിലായി 20000 കോടി രൂപയിലേറെ നിക്ഷേപിച്ചിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു.
അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരിൽ വിവിധ വകുപ്പുകള്‍ ചുമത്തിയ പി ചിദംബരം നവാസ് ഷെരീഫിന്‍റെ അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്. ആദായനികുതി വകുപ്പിന്‍റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ചിദംബരത്തിന്‍റെ കുടുംബം വ്യക്തമാക്കിയതിനു പിന്നാലെയാണ് വാര്‍ത്താസമ്മേളനം.
കള്ളപ്പണം ഒളിപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം, മകൻ കാർത്തി, മകന്‍റെ ഭാര്യ ശ്രീനിധി എന്നിവർക്കെതിരെ ആദായനികുതി വകുപ്പ് ചെന്നൈ കോടതിയിൽ ഇക്കഴിഞ്ഞ മേയ് 11ന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരിൽ വിവിധ വകുപ്പുകള്‍ ചുമത്തിയ പി ചിദംബരം നവാസ് ഷെരീഫിന്‍റെ അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്. ആദായനികുതി വകുപ്പിന്‍റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ചിദംബരത്തിന്‍റെ കുടുംബം വ്യക്തമാക്കിയതിനു പിന്നാലെയാണ് വാര്‍ത്താസമ്മേളനം.
കള്ളപ്പണം ഒളിപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം, മകൻ കാർത്തി, മകന്‍റെ ഭാര്യ ശ്രീനിധി എന്നിവർക്കെതിരെ ആദായനികുതി വകുപ്പ് ചെന്നൈ കോടതിയിൽ ഇക്കഴിഞ്ഞ മേയ് 11ന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.