ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗം. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ രാഷ്ട്രീയ റാലികള്‍ പ്രധാനമന്ത്രി റദ്ദാക്കി.
പ്രധാനമന്ത്രി തന്നെയാണ് ഈ സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. നിലവിലെ കൊവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി നാളെ ഉന്നതതല യോഗങ്ങളിൽ അധ്യക്ഷത വഹിക്കും. അതുകാരണം ഞാൻ പശ്ചിമ ബംഗാളിലേക്ക് പോകില്ലെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതാദ്യമായാണ് പ്രധാനമന്ത്രി ബംഗാളിലെ ഒരു റാലി റദ്ദാക്കുന്നത്. അതേസമയം, ഈ കൊവിഡ് കാലഘട്ടത്തിലും മറ്റ് ബിജെപി നേതാക്കളും മുഖ്യമന്ത്രി മമതാ ബാനർജിയുടേയും നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തമുള്ള റാലികളാണ് നടക്കുന്നത്. അതേസമയം, തന്റെ റാലികള്‍ റദ്ദാക്കുകയാണെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബംഗാളില്‍ നാല് തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്യാനാണ് പ്രധാനമന്ത്രി പദ്ധതിയിട്ടിരുന്നത്. കൊവിഡ് പ്രതിസന്ധിക്ക് കാരണം മോദിയാണെന്ന് കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉന്നയിച്ചത്. അതേസമയം, മമതയുടെ റാലികളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രധാനമന്ത്രി മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലും വിവിധ റാലികള്‍ ബംഗാളില്‍ നടന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ബംഗാളില്‍ നടന്ന യോഗത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഞാൻ രണ്ടുതവണ ഇവിടെ വന്നിട്ടുണ്ട്. കഴിഞ്ഞ തവണ ഞാൻ ബാബുൽജിക്ക് (കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ) വോട്ട് തേടി വന്നു. ആദ്യമായി ഞാൻ എനിക്കായി വന്നു. എന്നാൽ, ആൾക്കൂട്ടം ഈ വലുപ്പത്തിന്റെ നാലിലൊന്ന് മാത്രമായിരുന്നു... എന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രധാനമന്ത്രി തന്നെയാണ് ഈ സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. നിലവിലെ കൊവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി നാളെ ഉന്നതതല യോഗങ്ങളിൽ അധ്യക്ഷത വഹിക്കും. അതുകാരണം ഞാൻ പശ്ചിമ ബംഗാളിലേക്ക് പോകില്ലെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതാദ്യമായാണ് പ്രധാനമന്ത്രി ബംഗാളിലെ ഒരു റാലി റദ്ദാക്കുന്നത്. അതേസമയം, ഈ കൊവിഡ് കാലഘട്ടത്തിലും മറ്റ് ബിജെപി നേതാക്കളും മുഖ്യമന്ത്രി മമതാ ബാനർജിയുടേയും നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തമുള്ള റാലികളാണ് നടക്കുന്നത്. അതേസമയം, തന്റെ റാലികള്‍ റദ്ദാക്കുകയാണെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബംഗാളില്‍ നാല് തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്യാനാണ് പ്രധാനമന്ത്രി പദ്ധതിയിട്ടിരുന്നത്. കൊവിഡ് പ്രതിസന്ധിക്ക് കാരണം മോദിയാണെന്ന് കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉന്നയിച്ചത്. അതേസമയം, മമതയുടെ റാലികളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രധാനമന്ത്രി മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലും വിവിധ റാലികള്‍ ബംഗാളില്‍ നടന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ബംഗാളില്‍ നടന്ന യോഗത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഞാൻ രണ്ടുതവണ ഇവിടെ വന്നിട്ടുണ്ട്. കഴിഞ്ഞ തവണ ഞാൻ ബാബുൽജിക്ക് (കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ) വോട്ട് തേടി വന്നു. ആദ്യമായി ഞാൻ എനിക്കായി വന്നു. എന്നാൽ, ആൾക്കൂട്ടം ഈ വലുപ്പത്തിന്റെ നാലിലൊന്ന് മാത്രമായിരുന്നു... എന്നാണ് അദ്ദേഹം പറഞ്ഞത്.