റാവൽപിണ്ടി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ യുദ്ധത്തിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യയുമായി യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി പാക് സൈനിക വക്താവ്. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏതുതരത്തിലുമുണ്ടാകുന്ന ആക്രമണത്തെയും സര്‍വ്വശക്തിയും ഉപയോഗിച്ച് നേരിടുമെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് ശേഷം അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യ. ആക്രമണത്തിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും യുഎൻ സുരക്ഷാ കൗൺസിൽ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ലോകരാജ്യങ്ങളും ആക്രമണത്തെ അപലപിച്ചിരുന്നു. ഇതിനിടെ ഇന്ത്യ പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്തിയേക്കാമെന്ന സൂചന കണക്കിലെടുത്ത് പാക്കിസ്ഥാൻ മുന്നൊരുക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി പാക് സൈന്യം രംഗത്തെത്തിയിരിക്കുന്നത്.
പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാക്കിസ്ഥാൻ നിലപാട് സൈനിക വക്താവ് ആവര്‍ത്തിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഏറ്റെടുക്കുകയും ഇതിനു പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തെങ്കിലും പാക്കിസ്ഥാൻ ഇതുവരെ വാദം അംഗീകരിച്ചിട്ടില്ല.
ഇന്ത്യയുടെ ഭാഗത്തു നിന്ന് പ്രത്യാക്രമണമുണ്ടായാൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ സൈനിക നേതൃത്വം ബലൂചിസ്ഥാനിലെ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രത്യാക്രമണങ്ങളുണ്ടായാൽ സ്വയരക്ഷ തേടാൻ പാക്കിസ്ഥാൻ അധീനതയിലുള്ള കശ്മീരിലെ ജനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യത്തിന്റെ വിശദീകരണം.
പുൽവാമയ്ക്ക് സമീപം ലെഥ്പോറയിൽ ഫെബ്രുവരി 14നുണ്ടായ ഭീകരാക്രമണത്തിൽ 40 സിആര്‍പിഎഫ് സൈനികര്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജെയ്ഷെ മുഹമ്മദ് ചാവേര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാൻ സൈനികരുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഓടിച്ചു കയറ്റിയ ശേഷം സ്ഫോടനം നടത്തുകയായിരുന്നു. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് ഇതുവരെയുള്ള സൂചന. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാക്കിസ്ഥാൻ നിലപാട് സൈനിക വക്താവ് ആവര്‍ത്തിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഏറ്റെടുക്കുകയും ഇതിനു പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തെങ്കിലും പാക്കിസ്ഥാൻ ഇതുവരെ വാദം അംഗീകരിച്ചിട്ടില്ല.
ഇന്ത്യയുടെ ഭാഗത്തു നിന്ന് പ്രത്യാക്രമണമുണ്ടായാൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ സൈനിക നേതൃത്വം ബലൂചിസ്ഥാനിലെ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രത്യാക്രമണങ്ങളുണ്ടായാൽ സ്വയരക്ഷ തേടാൻ പാക്കിസ്ഥാൻ അധീനതയിലുള്ള കശ്മീരിലെ ജനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യത്തിന്റെ വിശദീകരണം.
പുൽവാമയ്ക്ക് സമീപം ലെഥ്പോറയിൽ ഫെബ്രുവരി 14നുണ്ടായ ഭീകരാക്രമണത്തിൽ 40 സിആര്‍പിഎഫ് സൈനികര്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജെയ്ഷെ മുഹമ്മദ് ചാവേര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാൻ സൈനികരുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഓടിച്ചു കയറ്റിയ ശേഷം സ്ഫോടനം നടത്തുകയായിരുന്നു. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് ഇതുവരെയുള്ള സൂചന. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.