ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക്കിസ്ഥാൻ വെടിനിര്‍ത്തൽ ലംഘിച്ചു. പുലര്‍ച്ചെ 4.30 മുതൽ വെടിനിര്‍ത്തൽ ലംഘിച്ച പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് പുറമെ ഷെല്ലാക്രമണവും പാക് സൈന്യം നടത്തുന്നുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടത്. ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേര്‍ക്കായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ബിഎസ്എഫ് പ്രത്യാക്രമണം നടത്തി.
ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രത്യാക്രമണം ഉണ്ടായതോടെ പാക്കിസ്ഥാൻ 7.30ഓടു കൂടി ആക്രമണം അവസാനിപ്പിച്ചു. പൂഞ്ച്, രജൗരി ജില്ലകളിൽ നിയന്ത്രണരേഖയ്ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കാൻ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഫെബ്രുവരി 14ന് പുൽവാമയിൽ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ജെയ്ഷെ മുഹമ്മദ് ചാവേറാക്രമണത്തിൽ 40 ജവാന്മാര് കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനിലെ ബാലകോട്ടിലെ ഭീകരകേന്ദ്രം ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ അതിര്‍ത്തിയിൽ ഇരുസൈന്യങ്ങളും തമ്മിൽ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.
ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രത്യാക്രമണം ഉണ്ടായതോടെ പാക്കിസ്ഥാൻ 7.30ഓടു കൂടി ആക്രമണം അവസാനിപ്പിച്ചു. പൂഞ്ച്, രജൗരി ജില്ലകളിൽ നിയന്ത്രണരേഖയ്ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കാൻ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഫെബ്രുവരി 14ന് പുൽവാമയിൽ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ജെയ്ഷെ മുഹമ്മദ് ചാവേറാക്രമണത്തിൽ 40 ജവാന്മാര് കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനിലെ ബാലകോട്ടിലെ ഭീകരകേന്ദ്രം ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ അതിര്‍ത്തിയിൽ ഇരുസൈന്യങ്ങളും തമ്മിൽ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.