ആപ്പ്ജില്ല

അതിര്‍ത്തി അശാന്തം: എട്ട് പാക് സൈനികരെ വധിച്ചെന്ന് ഇന്ത്യ; ആക്രമണ വീഡിയോ പുറത്ത്

പാക് ബങ്കറുകള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് ഉണ്ടായത് കനത്ത നഷ്ടമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Samayam Malayalam 14 Nov 2020, 10:29 am
ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ വെള്ളിയാഴ്ച 11 പാക് സൈനികര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ രണ്ട്, മൂന്ന് പാകിസ്ഥാന്‍ ആര്‍മി സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്എസ്ജി) കമാന്‍ഡോകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ പറഞ്ഞു.
Samayam Malayalam loc
നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന് നേരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണം (Photo: NBT)


Also Read: അതിർത്തിയിൽ വെടിവയ്പ്പ്; പാക് ഷെല്ലാക്രമണത്തിൽ 7 മരണം; പ്രത്യാക്രമണത്തിൽ 8 പാക് സൈനികരെ വധിച്ച് ഇന്ത്യ

നവംബര്‍ 13 ന് (വെള്ളിയാഴ്ച) ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ ഉറി മുതല്‍ ഗുരെസ് വരെ വിവിധ മേഖലകളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബന്ദിപോരയിലെ ദാവര്‍, കുപ്വാരയിലെ കേരന്‍, ഉറി, കശ്മീര്‍ താഴ്‌വരയിലെ ബാരാമുള്ളയിലെ നാഗം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ നിയന്ത്രണാതീതമായി പാകിസ്ഥാന്‍ ആക്രമണം നടത്തിയതായി കരസേന അറിയിച്ചു.


എല്‍ഒസിയില്‍ ഉണ്ടായ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ നയതന്ത്രജ്ഞന് സമന്‍സ് അയച്ചു. നവംബര്‍ 14 ന് (ശനിയാഴ്ച) രാവിലെ 11 മണിയ്ക്ക് പാകിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഇന്റര്‍- സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഡിജി ഐഎസ്പിആര്‍) മേജര്‍ ജനറല്‍ ബബര്‍ ഇഫ്തിഖര്‍, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പത്രസമ്മേളനം നടത്തും.


പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഇന്ത്യന്‍ സൈനികര്‍ വെള്ളിയാഴ്ച കേരന്‍ മേഖലയിലെ നിയന്ത്രണ രേഖയില്‍ സംശയാസ്പദമായ മുന്നേറ്റം നടത്തിയിരുന്നു. പാക് ബങ്കറുകള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് ഉണ്ടായത് കനത്ത നഷ്ടമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 'മോര്‍ട്ടാറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളെ മനഃപൂര്‍വ്വം ലക്ഷ്യമാക്കിയുള്ളതായിരുന്നു പാക് ആക്രമണം', ശ്രീനഗര്‍ ആസ്ഥാനമായുള്ള കരസേന വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു. പാകിസ്ഥാന്റെ നിരവധി യുദ്ധസാമഗ്രികളും ഒന്നിലധികം തീവ്രവാദ വിക്ഷേപണ പാഡുകളും തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.


നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ബങ്കറുകളില്‍ മോര്‍ട്ടറുകള്‍ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന വീഡിയോകള്‍ സൈന്യം പുറത്തുവിട്ടു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള എട്ട് ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടര്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും സാക്ഷ്യം വഹിച്ചത് കടുത്ത ഷെല്ലാക്രമണവും വെടിവെയ്പുമാണ്.


'കൃത്യസമയത്ത് എന്റെ നാല് മക്കളെ രക്ഷിക്കാന്‍ സാധിച്ചു. വെറും നാല് മിനിറ്റ് വൈകിയിരുന്നെങ്കില്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേനെ. ഞങ്ങളുടെ വീടിനടുത്തുള്ള ഒരു നിര്‍മ്മാണ സ്ഥലത്തിന് സമീപം ഷെല്‍ പൊട്ടിത്തെറിച്ച് രണ്ട്‌പേര്‍ മരിച്ചു', ഒരു പ്രദേശവാസി പറഞ്ഞു.

Also Read: 'പാക് സൈനികർ ഭയന്നോടി, ബങ്കറുകൾ തകർന്നു വീണു'; ഇന്ത്യൻ തിരിച്ചടിയിൽ ഞെട്ടി പാകിസ്ഥാൻ

ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 30 പ്രദേശവാസികള്‍ക്കും അഞ്ച് സൈനീകര്‍ക്കും പരിക്കേറ്റു. നാല് സൈനികര്‍ വെള്ളിയാഴ്ച കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഇന്ത്യന്‍ ആര്‍മി അറിയിച്ചു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക് ഷെല്ലാക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്കും അഞ്ച് പ്രദേശവാസികള്‍ക്കും പരിക്കേറ്റു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്