ശ്രീനഗര്‍: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ. നിയന്ത്രണരേഖയ്ക്ക് സമീപം പാക് സേന കനത്ത ഷെല്ലാക്രമണം തുടരുകയാണെന്ന് കരസേന അറിയിച്ചു. സുന്ദര്‍ബനി, നൗഷേര, പൂഞ്ചിലെ മൻകോട് എന്നിവടങ്ങളിലാണ് ഇന്ന് പാക്കിസ്ഥാന്റെ ആക്രമണം ഉണ്ടായത്. മിസൈൽ ലോഞ്ചറുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുന്നതെന്ന് കരസേനാ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ പാക് സേനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്നും സൈന്യം പറഞ്ഞു.
അതേസമയം, പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ വ്യോമസേന നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രത്തിന് കേടുപാടുകളില്ലെന്ന റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞ് പ്രതിപക്ഷം രംഗത്തു വന്നതോടെ പ്രതിപക്ഷ - ഭരണപക്ഷ നേതാക്കള്‍ തമ്മിൽ വാക്പോര് രൂക്ഷമായി.
വ്യോമാക്രമണം സംബന്ധിച്ച് സംശയമുന്നയിക്കുന്നവരെ വിമാനത്തിൽ കെട്ടി ആക്രമണം നടത്തിയ സ്ഥലത്ത് തള്ളണമെന്നായിരുന്നു വിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ പ്രതികരണം. അതേസമയം, കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങിന് പിന്നാലെ യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പുൽവാമ ഭീകരാക്രമണത്തെ അപകടമെന്ന് വിളിച്ചത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം, ശക്തമായ ഭീകരവിരുദ്ധ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച പാക്കിസ്ഥാനിൽ നടപടികള്‍ വൈകുകയാണ്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ മസൂദ് അസറിന്റെ അറസ്റ്റ് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം, പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ വ്യോമസേന നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രത്തിന് കേടുപാടുകളില്ലെന്ന റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞ് പ്രതിപക്ഷം രംഗത്തു വന്നതോടെ പ്രതിപക്ഷ - ഭരണപക്ഷ നേതാക്കള്‍ തമ്മിൽ വാക്പോര് രൂക്ഷമായി.
വ്യോമാക്രമണം സംബന്ധിച്ച് സംശയമുന്നയിക്കുന്നവരെ വിമാനത്തിൽ കെട്ടി ആക്രമണം നടത്തിയ സ്ഥലത്ത് തള്ളണമെന്നായിരുന്നു വിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ പ്രതികരണം. അതേസമയം, കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങിന് പിന്നാലെ യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പുൽവാമ ഭീകരാക്രമണത്തെ അപകടമെന്ന് വിളിച്ചത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം, ശക്തമായ ഭീകരവിരുദ്ധ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച പാക്കിസ്ഥാനിൽ നടപടികള്‍ വൈകുകയാണ്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ മസൂദ് അസറിന്റെ അറസ്റ്റ് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.