ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിനുപിന്നാലെ പാകിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയ പശ്ചാത്തലത്തിൽ അതിർത്തിയിൽ കനത്ത ജാഗ്രത. പാകിസ്ഥാന്റെ ഭാഗത്തുനിന്നും കനത്ത വെടിവെപ്പ് നടക്കുന്നതായും റിപ്പോർട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പാകിസ്ഥാനും തങ്ങളുടെ ഭാഗത്തെ ഗ്രാമങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
ഇന്ന് രാവിലെ മൂന്നരയ്ക്കാണ് പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ വ്യേമാക്രമണം നടത്തിയതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തതത്. വ്യോമസേനയുടെ മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. നിയന്ത്രണ രേഖ കടന്ന് 1,000 കിലോഗ്രാം ബോംബുകളാണ് വര്‍ഷിച്ചതെന്ന് വാര്‍ത്താ ഏജൻസി വ്യക്തമാക്കി.
അതേസമയം അതിർത്തി കടന്നു ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക വൃത്തങ്ങൾ ഇനിയും പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചതായി പാകിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ മൂന്നരയ്ക്കാണ് പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ വ്യേമാക്രമണം നടത്തിയതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തതത്. വ്യോമസേനയുടെ മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. നിയന്ത്രണ രേഖ കടന്ന് 1,000 കിലോഗ്രാം ബോംബുകളാണ് വര്‍ഷിച്ചതെന്ന് വാര്‍ത്താ ഏജൻസി വ്യക്തമാക്കി.
അതേസമയം അതിർത്തി കടന്നു ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക വൃത്തങ്ങൾ ഇനിയും പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചതായി പാകിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.