ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ക്യാംപിനു നേര്‍ക്ക് നടത്തിയ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇന്ത്യയ്ക്കെതിരെ തിരിച്ചടിയ്ക്കാൻ പാക് സൈന്യത്തിന് അനുവാദം നല്‍കിയതായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരെ ഈ സാഹചര്യത്തിൽ പാക്കിസ്ഥാന് തിരിച്ചടിക്കാൻ സാധിച്ചേക്കില്ലെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. പുൽവാമ ഭീകരാക്രമണത്തിന് 12 ദിവസങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യൻ വ്യോമസേന പാക് അധീനതയിലുള്ള ബലാകോട്ടിൽ വ്യോമാക്രമണം നടത്തിയത്. 12 മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 300ഓളം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വ്യോമസേന തകര്‍ത്തത് ജെയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ ക്യാംപുകളിലൊന്നാണ്. എന്നാൽ വളരെ കൃത്യതയോടെ നടത്തിയ ആക്രമണത്തിൽ ഭീകരതാവളത്തിനൊഴികെ സൈനികര്‍ക്കോ സാധാരണക്കാര്‍ക്കോ യാതൊരു അപകടവും സംഭവിച്ചിട്ടില്ല.
പാക് സൈന്യത്തിനോ പാക് പൗരന്മാര്‍ക്കോ യാതൊരു നാശവും സംഭവിക്കാത്ത ആക്രമണത്തിന് പാക്കിസ്ഥാൻ എങ്ങനെ മറുപടി പറയുമെന്നതാണ് ചോദ്യം. ഇതിനു മറുപടിയായി തിരിച്ചാക്രമിക്കാൻ ഇന്ത്യയിൽ ഭീകരക്യാംപുകളുമില്ല, ഇന്ത്യൻ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് യുദ്ധത്തിന് വഴി വെച്ചേക്കുമെന്നതിനാൽ അതിനുള്ള ഇച്ഛാശക്തി പാക്കിസ്ഥാനില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യൻ പോര്‍വിമാനങ്ങള്‍ തങ്ങളുടെ രാജ്യത്ത് കടന്നു കയറിയെന്നും ആള്‍നാശമുണ്ടായില്ലെന്നും പാക്കിസ്ഥാൻ അവകാശപ്പെടുന്ന സാഹചര്യത്തിൽ സമാനമായ രീതിയിൽ ആക്രമണം നടത്തുകയാണ് മറ്റൊരു മാര്‍ഗം. എന്നാൽ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലും സുപ്രധാനകേന്ദ്രങ്ങളിലും ഇന്ത്യ മിസൈൽ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കിയ സാഹചര്യത്തിൽ പാക്കിസ്ഥാൻ അതിനു മുതിരാനുള്ള സാധ്യതയും കുറവാണെന്നാണ് വിലയിരുത്തൽ.
പാക്കിസ്ഥാന്‍റെ വ്യാപാരപങ്കാളിയും മേഖലയിലെ ലോകശക്തിയുമായ ചൈനയ്ക്കും പാക്കിസ്ഥാൻ തിരിച്ചടിയ്ക്കുന്നതിനോട് താത്പര്യമില്ലെന്നാണ് ചൈനയുടെ ഇന്നത്തെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നായിരുന്നു ചൈനയുടെ ഇന്നത്തെ സന്ദേശം. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും മേഖലയിൽ സമാധാനം ഉറപ്പുവരുത്തണമെന്നും ചൈന പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ തിരിച്ചടി നല്‍കിയ സാഹചര്യത്തിൽ മറ്റൊരു പ്രകോപനത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ല. എന്നാൽ ചൈനയുടെ നിലപാട് തിരിച്ചടിയാകുക തിരിച്ചടിയ്ക്കാനുള്ള പാക്കിസ്ഥാന്‍റെ മോഹങ്ങള്‍ക്കാണ്. വ്യാപാര പങ്കാളിയായ ചൈനയെ പിണക്കുന്നത് ഗുണം ചെയ്യില്ലെന്ന നിലപാടിലേയ്ക്ക് പാക്കിസ്ഥൻ എത്തുമെന്നാണ് സൂചനകള്‍.
ഭീകരതയ്ക്കെതിരെ പാക്കിസ്ഥാൻ സ്വീകരിക്കുന്ന ദുര്‍ബലമായ നിലപാടുകളുടെ വെളിച്ചത്തിൽ പ്രത്യാക്രമണം നടത്തിയാൽ ലോകസമൂഹം പാക്കിസ്ഥാനെതിരെ തിരിയുമെന്നതും ശ്രദ്ധേയമാണ്. പുൽവാമയിൽ ഭീകരാക്രമണം നടത്തിയത് ജെയ്ഷെ മുഹമ്മദാണെന്ന് യുഎൻ സുരക്ഷാ കൗൺസിൽ ഉള്‍പ്പെടെ സ്ഥിരീകരിക്കുകയും ലോകരാജ്യങ്ങള്‍ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി എത്തുകയും ചെയ്തതിന് ശേഷമാണ് ഇന്ത്യ വ്യോമാക്രമണത്തിലൂടെ ഭീകരക്യാംപ് തകര്‍ത്തത്. അന്താരാഷ്ട്രസമൂഹത്തെ പിണക്കിക്കൊണ്ട് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ പാക്കിസ്ഥാൻ മുതിര്‍ന്നേക്കില്ലെന്ന് പ്രതിരോധവിദഗ്ധരും പറയുന്നു.
പാക് സൈന്യത്തിനോ പാക് പൗരന്മാര്‍ക്കോ യാതൊരു നാശവും സംഭവിക്കാത്ത ആക്രമണത്തിന് പാക്കിസ്ഥാൻ എങ്ങനെ മറുപടി പറയുമെന്നതാണ് ചോദ്യം. ഇതിനു മറുപടിയായി തിരിച്ചാക്രമിക്കാൻ ഇന്ത്യയിൽ ഭീകരക്യാംപുകളുമില്ല, ഇന്ത്യൻ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് യുദ്ധത്തിന് വഴി വെച്ചേക്കുമെന്നതിനാൽ അതിനുള്ള ഇച്ഛാശക്തി പാക്കിസ്ഥാനില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യൻ പോര്‍വിമാനങ്ങള്‍ തങ്ങളുടെ രാജ്യത്ത് കടന്നു കയറിയെന്നും ആള്‍നാശമുണ്ടായില്ലെന്നും പാക്കിസ്ഥാൻ അവകാശപ്പെടുന്ന സാഹചര്യത്തിൽ സമാനമായ രീതിയിൽ ആക്രമണം നടത്തുകയാണ് മറ്റൊരു മാര്‍ഗം. എന്നാൽ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലും സുപ്രധാനകേന്ദ്രങ്ങളിലും ഇന്ത്യ മിസൈൽ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കിയ സാഹചര്യത്തിൽ പാക്കിസ്ഥാൻ അതിനു മുതിരാനുള്ള സാധ്യതയും കുറവാണെന്നാണ് വിലയിരുത്തൽ.
പാക്കിസ്ഥാന്‍റെ വ്യാപാരപങ്കാളിയും മേഖലയിലെ ലോകശക്തിയുമായ ചൈനയ്ക്കും പാക്കിസ്ഥാൻ തിരിച്ചടിയ്ക്കുന്നതിനോട് താത്പര്യമില്ലെന്നാണ് ചൈനയുടെ ഇന്നത്തെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നായിരുന്നു ചൈനയുടെ ഇന്നത്തെ സന്ദേശം. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും മേഖലയിൽ സമാധാനം ഉറപ്പുവരുത്തണമെന്നും ചൈന പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ തിരിച്ചടി നല്‍കിയ സാഹചര്യത്തിൽ മറ്റൊരു പ്രകോപനത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ല. എന്നാൽ ചൈനയുടെ നിലപാട് തിരിച്ചടിയാകുക തിരിച്ചടിയ്ക്കാനുള്ള പാക്കിസ്ഥാന്‍റെ മോഹങ്ങള്‍ക്കാണ്. വ്യാപാര പങ്കാളിയായ ചൈനയെ പിണക്കുന്നത് ഗുണം ചെയ്യില്ലെന്ന നിലപാടിലേയ്ക്ക് പാക്കിസ്ഥൻ എത്തുമെന്നാണ് സൂചനകള്‍.
ഭീകരതയ്ക്കെതിരെ പാക്കിസ്ഥാൻ സ്വീകരിക്കുന്ന ദുര്‍ബലമായ നിലപാടുകളുടെ വെളിച്ചത്തിൽ പ്രത്യാക്രമണം നടത്തിയാൽ ലോകസമൂഹം പാക്കിസ്ഥാനെതിരെ തിരിയുമെന്നതും ശ്രദ്ധേയമാണ്. പുൽവാമയിൽ ഭീകരാക്രമണം നടത്തിയത് ജെയ്ഷെ മുഹമ്മദാണെന്ന് യുഎൻ സുരക്ഷാ കൗൺസിൽ ഉള്‍പ്പെടെ സ്ഥിരീകരിക്കുകയും ലോകരാജ്യങ്ങള്‍ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി എത്തുകയും ചെയ്തതിന് ശേഷമാണ് ഇന്ത്യ വ്യോമാക്രമണത്തിലൂടെ ഭീകരക്യാംപ് തകര്‍ത്തത്. അന്താരാഷ്ട്രസമൂഹത്തെ പിണക്കിക്കൊണ്ട് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ പാക്കിസ്ഥാൻ മുതിര്‍ന്നേക്കില്ലെന്ന് പ്രതിരോധവിദഗ്ധരും പറയുന്നു.