ന്യൂഡൽഹി: ബാലകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് മേൽ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം നീക്കി. ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്റെ വ്യോമ മേഖല ഉപയോഗിക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 12.41ഓടെയാണ് ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്റെ ആകാശത്ത് പ്രവേശിക്കാൻ അനുമതി നല്‍കിയത്. 140 ദിവസത്തിനു ശേഷമാണ് പാക്കിസ്ഥാൻ നിരോധനം നീക്കുന്നത്. പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ഭീകര പരിശീലനകേന്ദ്രം ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായിരുന്നു. ഇതിന്റെ ഭാഗമായി പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു.
ഇതിനിടെ അടച്ച 11 റൂട്ടുകളിൽ 2 റൂട്ടുകള്‍ പാക്കിസ്ഥാൻ തുറന്നിരുന്നു. പാക്കിസ്ഥാന്റെ വ്യോമ ഉപരോധം മൂലം ഇന്ത്യൻ വിമാനക്കമ്പനികള്‍ക്ക് വലിയ നഷ്ടമാണ് നേരിട്ടത്. പാക്കിസ്ഥാൻ ഒഴിവാക്കി വിമാനങ്ങള്‍ പറത്തിയതു വഴി രാജ്യത്തെ വ്യോമഗതാഗത മേഖലയ്ക്ക് 550 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യ ഗള്ഫിലേയ്ക്കും യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. പാക്കിസ്ഥാന്റെ നടപടി മൂലം എയര്‍ ഇന്ത്യയ്ക്ക് മാത്രം ജൂലൈ രണ്ട് വരെ 491 കോടി രൂപ നഷ്ടമുണ്ടായെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു. രാജ്യത്തെ മുൻനിര വിമാനക്കമ്പനികളായ സ്പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇൻഡിഗോയ്ക്ക് 25.1 കോടി രൂപയും നഷ്ടമുണ്ടായി. ഗോ എയറിന് 2.1 കോടി രൂപയായിരുന്നു നഷ്ടം.
പാക് നടപടിയ്ക്ക് മറുപടിയായി പാക്കിസ്ഥാന്റെ സിവിൽ വിമാനങ്ങള്‍ക്ക് ഇന്ത്യയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മെയ് 31ന് വിലക്ക് എടുത്തു മാറ്റിയിരുന്നു. നടപടിയുടെ ഭാഗമായി പാക്കിസ്ഥാന് 688 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
ആഭ്യന്തരമേഖലയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള ഇൻഡിഗോയ്ക്ക് ഡൽഹിയിൽ നിന്ന് ഇസ്താംബൂളിലേയ്ക്കുള്ള വിമാനങ്ങളും നടത്താൻ തടസ്സം നേരിട്ടു. ഈ വര്‍ഷം ആദ്യപാദത്തിൽ ആരംഭിച്ച വിമാനസര്‍വീസ് പാക്കിസ്ഥാന്റെ ഉപരോധത്തെ തുടര്‍ന്ന് അറബിക്കടലിനു മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിച്ചായിരുന്നു പറത്തിയിരുന്നത്. യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാായി ദോഹ വിമാനത്താവളത്തിൽ ഇറക്കേണ്ടതായും വന്നിരുന്നു.
പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് നേരിട്ട പ്രതിസന്ധി അയയുന്നതിന്റെ സൂചനയായാണ് പാക്കിസ്ഥാന്റെ നടപടി വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ അടച്ച 11 റൂട്ടുകളിൽ 2 റൂട്ടുകള്‍ പാക്കിസ്ഥാൻ തുറന്നിരുന്നു. പാക്കിസ്ഥാന്റെ വ്യോമ ഉപരോധം മൂലം ഇന്ത്യൻ വിമാനക്കമ്പനികള്‍ക്ക് വലിയ നഷ്ടമാണ് നേരിട്ടത്. പാക്കിസ്ഥാൻ ഒഴിവാക്കി വിമാനങ്ങള്‍ പറത്തിയതു വഴി രാജ്യത്തെ വ്യോമഗതാഗത മേഖലയ്ക്ക് 550 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യ ഗള്ഫിലേയ്ക്കും യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. പാക്കിസ്ഥാന്റെ നടപടി മൂലം എയര്‍ ഇന്ത്യയ്ക്ക് മാത്രം ജൂലൈ രണ്ട് വരെ 491 കോടി രൂപ നഷ്ടമുണ്ടായെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു. രാജ്യത്തെ മുൻനിര വിമാനക്കമ്പനികളായ സ്പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇൻഡിഗോയ്ക്ക് 25.1 കോടി രൂപയും നഷ്ടമുണ്ടായി. ഗോ എയറിന് 2.1 കോടി രൂപയായിരുന്നു നഷ്ടം.
പാക് നടപടിയ്ക്ക് മറുപടിയായി പാക്കിസ്ഥാന്റെ സിവിൽ വിമാനങ്ങള്‍ക്ക് ഇന്ത്യയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മെയ് 31ന് വിലക്ക് എടുത്തു മാറ്റിയിരുന്നു. നടപടിയുടെ ഭാഗമായി പാക്കിസ്ഥാന് 688 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
ആഭ്യന്തരമേഖലയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള ഇൻഡിഗോയ്ക്ക് ഡൽഹിയിൽ നിന്ന് ഇസ്താംബൂളിലേയ്ക്കുള്ള വിമാനങ്ങളും നടത്താൻ തടസ്സം നേരിട്ടു. ഈ വര്‍ഷം ആദ്യപാദത്തിൽ ആരംഭിച്ച വിമാനസര്‍വീസ് പാക്കിസ്ഥാന്റെ ഉപരോധത്തെ തുടര്‍ന്ന് അറബിക്കടലിനു മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിച്ചായിരുന്നു പറത്തിയിരുന്നത്. യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാായി ദോഹ വിമാനത്താവളത്തിൽ ഇറക്കേണ്ടതായും വന്നിരുന്നു.
പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് നേരിട്ട പ്രതിസന്ധി അയയുന്നതിന്റെ സൂചനയായാണ് പാക്കിസ്ഥാന്റെ നടപടി വിലയിരുത്തപ്പെടുന്നത്.