ന്യൂഡൽഹി: പാകിസ്ഥാൻ പിടിയിലായ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ നാളെ വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സമാധാന സന്ദേശമായാണ് അഭിനന്ദനെ വിട്ടയക്കുന്നത്. കശ്മീർ വിഷയമാണ് കൂടുതൽ പ്രധാനമെന്നും കാര്യങ്ങൾ കൈവിട്ടു പോകാൻ പാടില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് ഇമ്രാൻ ഖാൻ വിങ് കമാൻഡറെ വിട്ടയക്കുന്നതായി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ പൈലറ്റിനെ വെച്ച് വിലപേശാൻ പാകിസ്ഥാൻ ശ്രമിക്കേണ്ടെന്നും ഉടൻ അദ്ദേഹത്തെ വിട്ടയക്കണമെന്നും ഇന്ത്യ ശക്തമായ നിലപാടെടുത്തു. വ്യവസ്ഥകൾ ഒന്നും മുന്നോട്ട് വെക്കാതെയാണ് പാകിസ്ഥാൻ പാകിസ്ഥാൻ അഭിനന്ദനെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. പാക് പാർലമെന്റ് അംഗങ്ങൾ കൈയടിയോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വീകരിച്ചത്.
ഇന്ന് വൈകുന്നേരം നടക്കുന്ന മൂന്ന് സൈനിക മേധാവികളുടെയും സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യ നിലപാടറിയിക്കും. അഭിനന്ദനെ കസ്റ്റഡിയിലെടുത്തതോടെ ലോക രാജ്യങ്ങൾ പാകിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരുന്നു. ഇന്ത്യയുമായി സമാധാനത്തിൽ മുന്നോട്ട് പോകണമെന്നും വിങ് കമാൻഡറെ ഉടൻ വിട്ടയക്കണമെന്നും സൗദി ആവശ്യപ്പെട്ടിരുന്നു.
റാവൽപിണ്ടിയിൽ നിന്ന് വാഗാ അതിർത്തി വഴിയാണ് അഭിനന്ദനെ നാളെ കൊണ്ട് വരുന്നത്.അമൃത്സറിൽ കൊണ്ട് വന്ന ശേഷം പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കുമെന്നാണ് സൂചന.
പാകിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് ഇമ്രാൻ ഖാൻ വിങ് കമാൻഡറെ വിട്ടയക്കുന്നതായി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ പൈലറ്റിനെ വെച്ച് വിലപേശാൻ പാകിസ്ഥാൻ ശ്രമിക്കേണ്ടെന്നും ഉടൻ അദ്ദേഹത്തെ വിട്ടയക്കണമെന്നും ഇന്ത്യ ശക്തമായ നിലപാടെടുത്തു. വ്യവസ്ഥകൾ ഒന്നും മുന്നോട്ട് വെക്കാതെയാണ് പാകിസ്ഥാൻ പാകിസ്ഥാൻ അഭിനന്ദനെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. പാക് പാർലമെന്റ് അംഗങ്ങൾ കൈയടിയോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വീകരിച്ചത്.
ഇന്ന് വൈകുന്നേരം നടക്കുന്ന മൂന്ന് സൈനിക മേധാവികളുടെയും സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യ നിലപാടറിയിക്കും. അഭിനന്ദനെ കസ്റ്റഡിയിലെടുത്തതോടെ ലോക രാജ്യങ്ങൾ പാകിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരുന്നു. ഇന്ത്യയുമായി സമാധാനത്തിൽ മുന്നോട്ട് പോകണമെന്നും വിങ് കമാൻഡറെ ഉടൻ വിട്ടയക്കണമെന്നും സൗദി ആവശ്യപ്പെട്ടിരുന്നു.
റാവൽപിണ്ടിയിൽ നിന്ന് വാഗാ അതിർത്തി വഴിയാണ് അഭിനന്ദനെ നാളെ കൊണ്ട് വരുന്നത്.അമൃത്സറിൽ കൊണ്ട് വന്ന ശേഷം പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കുമെന്നാണ് സൂചന.