ജയ്പൂർ: പാകിസ്ഥാൻ തടവുകാരനെ രാജസ്ഥാനിലെ ജയ്പൂർ സെൻട്രൽ ജയിലിൽ കല്ലെറിഞ്ഞു കൊന്നു. സഹതടവുകാർ തന്നെയാണ് കല്ലെറിഞ്ഞ് കൊന്നത്. ഷഫീറുള്ള എന്ന പാക് പൗരനെയാണ് സഹതടവുകാർ മർദ്ദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തിയത്.
ചാരപ്രവർത്തനം നടത്തിയതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ട ഷഫീറുള്ള 2011ലാണ് ജയ്പൂർ ജയിലിൽ അടക്കപ്പെട്ടത്. ഉടൻ തന്നെ ജയിലിൽ ഡോക്ടർമാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുൽവാമ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ജവാന്മാർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് ഷഫീറുള്ളയെ ആക്രമിച്ചതെന്ന് ജയിൽ ഡിഐജി വ്യക്തമാക്കി. ഫോറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചാരപ്രവർത്തനം നടത്തിയതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ട ഷഫീറുള്ള 2011ലാണ് ജയ്പൂർ ജയിലിൽ അടക്കപ്പെട്ടത്. ഉടൻ തന്നെ ജയിലിൽ ഡോക്ടർമാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുൽവാമ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ജവാന്മാർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് ഷഫീറുള്ളയെ ആക്രമിച്ചതെന്ന് ജയിൽ ഡിഐജി വ്യക്തമാക്കി. ഫോറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.