ന്യൂഡൽഹി: പുൽവാമയിലുണ്ടായതിന് സമാനമായ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി പാകിസ്ഥാനും അമേരിക്കയും. മുന്നറിയിപ്പ് ഇരു സർക്കാരുകളും രേഖയായി ഇന്ത്യക്ക് കൈമാറി. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള സ്ഫോടനമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിൽ സുരക്ഷാ ശക്തമാക്കി. ആക്രമണത്തിന് പിന്നിൽ അല്‍ഖ്വെയ്ദയായിരിക്കുമെന്നും സൂചന നൽകുന്നുണ്ട്. ഷാങ്ഹായി ഉച്ചകോടിയിലും ബിഷ്കെക്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദത്തിനെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചിരുന്നു. പുൽവാമ ആക്രമണത്തിൽ 49 ഇന്ത്യൻ സൈനികരായിരുന്നു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം കശ്മീരിലെ ത്രാലിൽ വെച്ച് ഇന്ത്യൻ സൈന്യം അല്‍ഖായിദ ഭീകരനായ സാക്കീര്‍ മൂസയെ വധിച്ചതിന് പകരം ചോദിക്കാനായിരിക്കും ആക്രമണമെന്നും സൂചനയുണ്ട്. പുൽവാമയിലെ അവന്തിപോറയിലായിരിക്കും ആക്രമണം നടക്കുക എന്നാണ് സൂചന. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാൻ നൽകിയ വരം കൈമാറിയത്. ഇതേ വിവരം പാകിസ്ഥാൻ അമേരിക്കക്കും കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം കശ്മീരിലെ ത്രാലിൽ വെച്ച് ഇന്ത്യൻ സൈന്യം അല്‍ഖായിദ ഭീകരനായ സാക്കീര്‍ മൂസയെ വധിച്ചതിന് പകരം ചോദിക്കാനായിരിക്കും ആക്രമണമെന്നും സൂചനയുണ്ട്. പുൽവാമയിലെ അവന്തിപോറയിലായിരിക്കും ആക്രമണം നടക്കുക എന്നാണ് സൂചന. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാൻ നൽകിയ വരം കൈമാറിയത്. ഇതേ വിവരം പാകിസ്ഥാൻ അമേരിക്കക്കും കൈമാറിയിരുന്നു.