നോയിഡ: ഇന്ത്യൻ വ്യോമാക്രമണത്തിനുശേഷം പാകിസ്ഥാൻ പുലര്‍ച്ചെ അഞ്ച് മണിമുതൽ കരച്ചിലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലാകോട്ടിലെ ആക്രമണത്തിനുശേഷം മോദി അടിച്ചേ... മോദി അടിച്ചേ... എന്ന് പാകിസ്ഥാൻ ഉറക്കെ കരയുകയായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. നോയിഡയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2014 ലാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായത്. ഇന്ന് ഇന്ത്യ പുതിയ രീതികളും പുതിയ നയങ്ങളുമാണ് പിന്തുടരുന്നത്. 2016 ലെ ഉറി ആക്രമണത്തിൽ തീവ്രവാദികള്‍ക്ക് മിന്നലാക്രമണത്തോടെ മറുപടി നൽകി. സൈന്യം ഇതുവരെ ചെയ്യാത്ത തിരിച്ചടികളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. രാജ്യത്തുള്ള തീവ്രവാദികള്‍ക്കെതിരെ സൈന്യം നടപടി സ്വീകരിച്ചു. തീവ്രവാദികളും അവരുടെ നേതാക്കളും ഇത് പ്രതീക്ഷിച്ചില്ല. മിന്നലാക്രമണം പ്രതീക്ഷിച്ച് തീവ്രവാദികള്‍ അതിര്‍ത്ഥിയിൽ കാത്തിരുന്നപ്പോള്‍ വായുവിലൂടെ നമ്മള് തിരിച്ചടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ മുറിവേൽപ്പിച്ചാൽ തിരിച്ചടിക്കില്ലെന്ന് തീവ്രവാദികള്‍ കരുതി. 2014 വരെ റിമോട്ടിൽ നിയന്ത്രിച്ചിരുന്ന സര്‍ക്കാരുകളാണ് ഇവര്‍ക്ക് അനുകൂലമായത്. ഇതു കാരണമാണ് തീവ്രവാദികള്‍ അവരുടെ നിലപാട് പിന്തുടര്ന്നത്. ധീരന്മാരായ സൈനികരാണ് തിരിച്ചടി നൽകിയതെന്നാണ് ചിലര്‍ പറയുന്നത്. എന്നാൽ കഴിഞ്ഞ പതിറ്റാണ്ടുകളായി എന്തുകൊണ്ട് ഇത്തരം തിരിച്ചടികള്‍ ഉണ്ടായില്ല എന്നും മോദി ചോദിച്ചു.
പാകിസ്ഥാനെ പ്രശംസിച്ച് ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവരുന്നു. ഇവരെ വിശ്വസിക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കുക. രാജ്യത്ത് കാവൽക്കാരനെ അധിക്ഷേപിക്കാനുള്ള മത്സരമാണ് നടക്കുന്നത്. തന്നെ അധിക്ഷേപിക്കുന്നതിലൂടെ കുറച്ച് വോട്ടുകള്‍ കിട്ടുമെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ മുറിവേൽപ്പിച്ചാൽ തിരിച്ചടിക്കില്ലെന്ന് തീവ്രവാദികള്‍ കരുതി. 2014 വരെ റിമോട്ടിൽ നിയന്ത്രിച്ചിരുന്ന സര്‍ക്കാരുകളാണ് ഇവര്‍ക്ക് അനുകൂലമായത്. ഇതു കാരണമാണ് തീവ്രവാദികള്‍ അവരുടെ നിലപാട് പിന്തുടര്ന്നത്. ധീരന്മാരായ സൈനികരാണ് തിരിച്ചടി നൽകിയതെന്നാണ് ചിലര്‍ പറയുന്നത്. എന്നാൽ കഴിഞ്ഞ പതിറ്റാണ്ടുകളായി എന്തുകൊണ്ട് ഇത്തരം തിരിച്ചടികള്‍ ഉണ്ടായില്ല എന്നും മോദി ചോദിച്ചു.
പാകിസ്ഥാനെ പ്രശംസിച്ച് ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവരുന്നു. ഇവരെ വിശ്വസിക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കുക. രാജ്യത്ത് കാവൽക്കാരനെ അധിക്ഷേപിക്കാനുള്ള മത്സരമാണ് നടക്കുന്നത്. തന്നെ അധിക്ഷേപിക്കുന്നതിലൂടെ കുറച്ച് വോട്ടുകള്‍ കിട്ടുമെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.