ആപ്പ്ജില്ല

കേന്ദ്ര ഭരണ പ്രദേശമാക്കി പ്രഖ്യാപിച്ചതിന് ശേഷം ജമ്മുകശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

എട്ട് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ വഴിയാണ് നടക്കുക. ജമ്മുകശ്മീർ വിഭജിച്ചതിന് ശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ എന്നാണ് തെരഞ്ഞെടുപ്പ് എന്ന കാര്യം വ്യക്തമായിട്ടില്ല.

Samayam Malayalam 13 Feb 2020, 3:51 pm
ശ്രീനഗര്‍։ കശ്മീരിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. ജമ്മുകശ്മീരിനെ വിഭജിച്ച കേന്ദ്രഭരണപ്രദേശമാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
Samayam Malayalam Jammu and Kashmir
ജമ്മു കശ്മീരിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്


ബാലറ്റ് പേപ്പറായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. എട്ട് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നും ജമ്മുകശ്മീര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ശൈലേന്ദ്രകുമാര്‍ പറഞ്ഞു.

Also Read : ട്രംപ് വരുന്ന പാതയില്‍ ചേരികള്‍ മറയ്ക്കുന്നതിന് മതില്‍ നിര്‍മ്മിക്കാനൊരുങ്ങി ഗുജറാത്ത് തദ്ദേശ ഭരണകൂടം

രാണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഓഗസ്റ്റ് മാസത്തില്‍ കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞിരുന്നുു. തുടർന്ന് ജമ്മു കശ്മീര്‍ എന്നും ലഡാക്ക് എന്നുമായി രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയിരുന്നു. ഇതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

Also Read : ലഖ്നൗവിൽ കോടതിയിൽ ബോംബേറ്: 3 അഭിഭാഷകർക്ക് പരിക്ക്

ലഡാക്കില്‍ കേന്ദ്ര സർക്കാർ നേരിട്ടാണ് ഭരിക്കുന്നത്. അവിടെ അസംബ്ലി തെരഞ്ഞെടുപ്പോ ഒന്നും തന്നെ ഇല്ലാതെ ലഫ്റ്റനെന്റ് ഗവര്‍ണറിലൂടെയാണ് കേന്ദ്രം ഭരിക്കുക. എന്നാല്‍, ജമ്മു കശ്മീര്‍ ഡല്‍ഹിക്ക് സമാനമായാണ് ഭരിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്