ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് നടക്കുന്ന മെഡിക്കല്‍, ദന്തല്‍ കോഴ്‍സുകള്‍ക്കുള്ള പ്രവേശനത്തിന് ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്ലിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചു. ലോക്സഭ മുമ്പേ പാസ്സാക്കിയിരുന്ന ഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെയാണ് തിങ്കളാഴ്ച അംഗീകരിച്ചത്.
മെഡിക്കല്‍, ദന്തല്‍ കോഴ്‍സുകളിലേക്കുള്ള പ്രവേശനത്തില്‍ സുതാര്യത ഉറപ്പുവരുത്താനാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. സ്വകാര്യ കോളേജുകളിലേക്കുള്ള പ്രവേശനവും നീറ്റിന്‍റെ അടിസ്ഥാനത്തില്‍ ആണ് നടക്കുക എന്ന് കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍ മറുപടി പറയവെ വ്യക്തമാക്കി.
എന്നാല്‍ സി.ബി.എസ്.ഇ. സിലബസ് പഠിക്കാത്ത ഗ്രാമീണ മേഖലയിലെ വിദ്യാർഥികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് എ.ഐ.എ.ഡി.എം.കെ ബില്ലിനെ എതിര്‍ത്തു. തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മെഡിക്കല്‍, ദന്തല്‍ കോഴ്‍സുകളിലേക്കുള്ള പ്രവേശനത്തില്‍ സുതാര്യത ഉറപ്പുവരുത്താനാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. സ്വകാര്യ കോളേജുകളിലേക്കുള്ള പ്രവേശനവും നീറ്റിന്‍റെ അടിസ്ഥാനത്തില്‍ ആണ് നടക്കുക എന്ന് കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍ മറുപടി പറയവെ വ്യക്തമാക്കി.
എന്നാല്‍ സി.ബി.എസ്.ഇ. സിലബസ് പഠിക്കാത്ത ഗ്രാമീണ മേഖലയിലെ വിദ്യാർഥികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് എ.ഐ.എ.ഡി.എം.കെ ബില്ലിനെ എതിര്‍ത്തു. തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.