ന്യൂഡൽഹി: പഠാൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയെ(എൻഐഎ) പാകിസ്ഥാൻ സന്ദർശിക്കാൻ അനുവദിച്ചേക്കുമെന്ന് സൂചന. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസാണ് ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കിയിരിക്കുന്നത്.
പഠാൻകോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയെ പാക്കിസ്ഥാനിൽ സന്ദർശനം നടത്താൻ അനുവദിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യത്തിന് അവസരമുണ്ടാവുകയും ഇന്ത്യ അത്തരമൊരു അഭ്യർഥന നടത്തുകയും ചെയ്താൽ അക്കാര്യം തീര്‍ച്ചയായും പരിഗണിയ്ക്കും എന്നായിരുന്നു മറുപടി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന പ്രക്രിയ ഇപ്പോൾ മരവിപ്പിച്ച നിലയിലാണെന്നാണ് പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത് മുൻപ് പറഞ്ഞത്. എന്നാൽ ‘മരവിപ്പിച്ച’ എന്നതിന് റദ്ദാക്കിയെന്നോ ഇനി നടക്കില്ല എന്നോ അർഥം കൽപ്പിക്കേണ്ടതില്ലെന്നും ഇന്ത്യ–പാക് ചർച്ച ഉടൻ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സർതാജ് അസീസ് പറഞ്ഞു.
പഠാൻകോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയെ പാക്കിസ്ഥാനിൽ സന്ദർശനം നടത്താൻ അനുവദിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യത്തിന് അവസരമുണ്ടാവുകയും ഇന്ത്യ അത്തരമൊരു അഭ്യർഥന നടത്തുകയും ചെയ്താൽ അക്കാര്യം തീര്‍ച്ചയായും പരിഗണിയ്ക്കും എന്നായിരുന്നു മറുപടി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന പ്രക്രിയ ഇപ്പോൾ മരവിപ്പിച്ച നിലയിലാണെന്നാണ് പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത് മുൻപ് പറഞ്ഞത്. എന്നാൽ ‘മരവിപ്പിച്ച’ എന്നതിന് റദ്ദാക്കിയെന്നോ ഇനി നടക്കില്ല എന്നോ അർഥം കൽപ്പിക്കേണ്ടതില്ലെന്നും ഇന്ത്യ–പാക് ചർച്ച ഉടൻ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സർതാജ് അസീസ് പറഞ്ഞു.