പത്താൻകോട്ട്: കത്വ കൂട്ടബലാത‍്‍സംഗ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. സാഞ്ചിറാം അടക്കം ആദ്യ മൂന്ന് പ്രതികൾക്കാണ് ജീവപര്യന്ത്യം ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് സാഞ്ചിറാം. പർവേഷ് കുമാർ, ദീപക് ഖജൂരിയ എന്നിവരാണ് ജീവപര്യന്തം ശിക്ഷ ലഭിച്ച മറ്റ് രണ്ട് പ്രതികൾ. പത്താൻകോട്ട് സെഷൻസ് കോടതിയുടേതാണ് വിധി. ജമ്മു കശ്മീരിലെ കത്വയിൽ ക്ഷേത്രത്തിനുള്ളിൽ വെച്ച് എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. നിർഭയ സംഭവത്തെ പോലെ തന്നെ രാജ്യം മുഴുവൻ ചർച്ചയായ കേസായിരുന്നു ഇത്. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് അഞ്ച് വർഷം തടവും 50000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. ആനന്ദ് ദത്ത, തിലക് രാജ്, സുരേന്ദർ വർമ എന്നിവർക്കാണ് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചത്.
2018 ജനുവരി 10 ന് കാണാതായ പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. എട്ടുവയസുകാരിയെ വീടിനു ഇരുന്നൂറു മീറ്റര്‍ അകലെയാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി മൂന്ന് തവണയാണ് കൂട്ടബലാത്സംഗത്തിനിരയായിരുന്നു.
രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാത്സംഗത്തിനിരയാക്കിയത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്.
മുൻ ഗ്രാമത്തലവനും റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാം, എസ്ഐ ആനന്ദ് ദത്ത, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, പർവേഷ് കുമാർ എന്നീ പ്രതികളുടെ ശിക്ഷയാണ് കോടതി വിധിച്ചത്.
2018 ജനുവരി 10 ന് കാണാതായ പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. എട്ടുവയസുകാരിയെ വീടിനു ഇരുന്നൂറു മീറ്റര്‍ അകലെയാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി മൂന്ന് തവണയാണ് കൂട്ടബലാത്സംഗത്തിനിരയായിരുന്നു.
രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാത്സംഗത്തിനിരയാക്കിയത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്.
മുൻ ഗ്രാമത്തലവനും റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാം, എസ്ഐ ആനന്ദ് ദത്ത, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, പർവേഷ് കുമാർ എന്നീ പ്രതികളുടെ ശിക്ഷയാണ് കോടതി വിധിച്ചത്.