അമരാവതി: ഭിന്നലിംഗക്കാർക്ക് പെൻഷൻ പദ്ധതിയുമായി ആന്ധ്രാപ്രദേശ് സർക്കാർ. 18 വയസ് കഴിഞ്ഞ ഭിന്നലിംഗക്കാർക്ക് 1500 രൂപ പ്രതിമാസ പെൻഷൻ നൽകാനാണ് സർക്കാർ പദ്ധതി. പദ്ധതിക്ക് ആന്ധ്ര സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.
ആന്ധ്ര സർക്കാർ രൂപീകരിച്ച പുതിയ ഭിന്നലിംഗ നയത്തിന്‍റെ കരട് രൂപം ഓൺലൈനിൽ ലഭ്യമാണ്. ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ച ശേഷം മാത്രമേ നയം രൂപീകരിക്കൂ എന്നും സർക്കാർ വൃത്തനങ്ങൾ അറിയിച്ചു. ഭിന്നലിംഗക്കാർക്ക് സ്വയം തൊഴിൽ പദ്ധതി, റേഷൻകാർഡ്, സ്കോളർഷിപ്പ് എന്നിവക്കുള്ള പദ്ധതികൾ നയരൂപരേഖയിൽ ഉണ്ട്. 26000 ഭിന്നലിംഗക്കാർക്ക് പെൻഷൻ ഉപകാരപ്രദമാകുമെന്നാണ് സർക്കാർ നിഗമനം.
ആന്ധ്ര സർക്കാർ രൂപീകരിച്ച പുതിയ ഭിന്നലിംഗ നയത്തിന്‍റെ കരട് രൂപം ഓൺലൈനിൽ ലഭ്യമാണ്. ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ച ശേഷം മാത്രമേ നയം രൂപീകരിക്കൂ എന്നും സർക്കാർ വൃത്തനങ്ങൾ അറിയിച്ചു. ഭിന്നലിംഗക്കാർക്ക് സ്വയം തൊഴിൽ പദ്ധതി, റേഷൻകാർഡ്, സ്കോളർഷിപ്പ് എന്നിവക്കുള്ള പദ്ധതികൾ നയരൂപരേഖയിൽ ഉണ്ട്. 26000 ഭിന്നലിംഗക്കാർക്ക് പെൻഷൻ ഉപകാരപ്രദമാകുമെന്നാണ് സർക്കാർ നിഗമനം.