ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ബിജെപി നേതാവും അമേഠിയിലെ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങള്‍ രാഹുൽ ഗാന്ധിയെ തള്ളി. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം രാഹുൽ ഗാന്ധിയുടെ ഒളിച്ചോട്ടമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ രാഹുൽ ഗാന്ധിയുടെ എതിര് സ്ഥാനാര്‍ത്ഥിയാണ് സ്മൃതി ഇറാനി. 1 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചു. എന്നാൽ 2009 ൽ രാഹുൽ ഗാന്ധി മൂന്ന് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. അമേഠിയിലെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചതിലാണ് ബിജെപിയുടെ പ്രതീക്ഷ.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസിയാണ് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി രൺദീപ് സിങ് സുർജേവാല ആവശ്യം പരിഗണിക്കുവെന്ന് വ്യക്തമാക്കി രംഗത്തുവന്നു. ഇതോടൊപ്പം ആവശ്യം കോൺഗ്രസ് അധ്യക്ഷനുമായി സംസാരിച്ചെന്നും പോസിറ്റീവായ ഒരു തീരുമാനം പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസിയാണ് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി രൺദീപ് സിങ് സുർജേവാല ആവശ്യം പരിഗണിക്കുവെന്ന് വ്യക്തമാക്കി രംഗത്തുവന്നു. ഇതോടൊപ്പം ആവശ്യം കോൺഗ്രസ് അധ്യക്ഷനുമായി സംസാരിച്ചെന്നും പോസിറ്റീവായ ഒരു തീരുമാനം പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞു.