ഇറ്റാനഗർ: അരുണാചൽ പ്രദേശ് സ്വദേശികളല്ലാത്തവരും എന്നാൽ വർഷങ്ങളോളം സംസ്ഥാനത്ത് താമസക്കാരുമായ ആറ് സമുദായക്കാരെ സ്ഥിരതാമസക്കാരായി പ്രഖ്യാപിക്കാനുള്ള ഉന്നതാധികാര സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതുമായി ബന്ധപ്പെട്ട് അരുണാചൽ പ്രദേശിൽ പ്രക്ഷോഭം കനക്കുന്നു. മുഖ്യമന്ത്രിയുടെ താമസ സ്ഥലത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചതായും ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടതായും റിപ്പോർട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷ്ണറുടെ വീട് ആക്രമിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ബന്ധുവിന്റെ വീട് കത്തിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് സുരക്ഷാ സേന ഇടപെട്ട് തടഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് ഉപമുഖ്യമന്ത്രി ചോവ്ന മെയ്ന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. സുരക്ഷാ സേന വെടിയുതിർത്തതിനെത്തുടർന്ന് പ്രക്ഷോഭകാരികൾക്ക് പരിക്കേറ്റു. ചോവ്ന മെയ്ന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്.
ഇതുവരെ 60 വാഹനങ്ങൾ കത്തിക്കുകയും 150ൽ പരം വാഹനങ്ങൾക്ക് കേടുവരുത്തിയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭകാരികളുടെ അക്രമണത്തിൽ ഇറ്റാനഗർ അന്താരാഷ്ട്ര ചലച്ചിത്രവേദിയുടെ ഓഫീസ് നശിപ്പിക്കപ്പെട്ടു. 24 പോലീസുകാരടക്കം 35 പേർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിനെയും സൈന്യത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്. ഇറ്റാനഗറിലും പരിസര പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമ സംഭവങ്ങളെത്തുടർന്ന് ഇറ്റാനഗറിലും പരിസര പ്രദേശത്തും ഇന്റർനെറ്റ് സൌകര്യം വിച്ഛേദിച്ചിട്ടുണ്ട്. പെട്രോൾ പമ്പുകളും കടകളും പൂട്ടിയ നിലയിലാണ്. മിക്ക എടിഎമ്മുകളിലെ പണമില്ലാത്ത അവസ്ഥയാണുള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതുവരെ 60 വാഹനങ്ങൾ കത്തിക്കുകയും 150ൽ പരം വാഹനങ്ങൾക്ക് കേടുവരുത്തിയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭകാരികളുടെ അക്രമണത്തിൽ ഇറ്റാനഗർ അന്താരാഷ്ട്ര ചലച്ചിത്രവേദിയുടെ ഓഫീസ് നശിപ്പിക്കപ്പെട്ടു. 24 പോലീസുകാരടക്കം 35 പേർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിനെയും സൈന്യത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്. ഇറ്റാനഗറിലും പരിസര പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമ സംഭവങ്ങളെത്തുടർന്ന് ഇറ്റാനഗറിലും പരിസര പ്രദേശത്തും ഇന്റർനെറ്റ് സൌകര്യം വിച്ഛേദിച്ചിട്ടുണ്ട്. പെട്രോൾ പമ്പുകളും കടകളും പൂട്ടിയ നിലയിലാണ്. മിക്ക എടിഎമ്മുകളിലെ പണമില്ലാത്ത അവസ്ഥയാണുള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.