ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ വിഭാഗം ഡിജിപി ഹേമന്ദ് കുമാര്‍ ലോഹിയെ (57) കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന വീട്ടുജോലിക്കാരന്റെ സ്വകാര്യ ഡയറി പോലീസ് കണ്ടെടുത്തു. വീട്ടുജോലിക്കാരനായ യാസിര്‍ അഹമ്മദിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ലോഹിയെ ജമ്മുവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Also Read: വിദ്യാര്‍ഥിയെ അടക്കം ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കര്‍ ഇ തായിബയുടെ ഇന്ത്യന്‍ ശാഖയായ പിഎഎഫ്എഫ് രംഗത്തെത്തിയിട്ടുണ്ട്. പോലീസ് കണ്ടെടുത്ത യാസിറിന്റെ സ്വകാര്യ ഡയറിയില്‍ വിഷാദപൂര്‍ണമായ മാനസികാവസ്ഥയും മരണത്തോട് അഭിനിവേശവും പ്രകടിപ്പിക്കുന്നതാണ് ഡയറിയിലെ എഴുത്തുകളെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 'പ്രിയപ്പെട്ട മരണമേ, എന്റെ ജീവിതത്തിലേക്ക് വരൂ' എന്നാമ് ഡയറിയിലെ ഒരു താളില്‍ എവുതിയിരിക്കുന്നത്.
മറ്റൊരു താളില്‍, 'എന്നോട് ക്ഷമിക്കൂ, എനിക്ക് മോശം ദിവസവും ആഴ്ചയും മാസവും വര്‍ഷവും ജീവിതവു' മാണെന്നാണ് എഴുതിയിരിക്കുന്നത്. യാസിറിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം, ഇതുവരെ ഭീകരബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 'എന്റെ ജീവതത്തെ ഞാന്‍ വെറുക്കുന്നു, ജീവിതം വെറും ദുഃഖമാണ്' എന്നിങ്ങനെയും എഴുതിയിട്ടുണ്ട്. മൈ ലൈഫ് 1% എന്നെഴുതിയ ഫോണ്‍ ബാറ്ററിയുടെ ചിത്രവും വരച്ചിട്ടുണ്ട്. ലവ് 0%, ടെന്‍ഷന്‍ 90%, ദുഃഖം 99%, കപടമായചിരി 100% എന്നും ഡയറിയില്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ നയിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍, ഭാവിയില്‍ എന്ത് സംഭവിച്ചേക്കുമെന്നതാണ് പ്രശ്‌നമെന്ന് തിയതി ചേര്‍ക്കാത്ത കുറിപ്പില്‍ പറയുന്നു. രാംബാണ്‍ സ്വദേശിയായ യാസിര്‍, ലോഹിയയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ആറുമാസം ആയെന്നാണ് വിവരം.
1992 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ ലോഹിയെ ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള ഉദയ്വാലയിലെ വസതിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ലോഹിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുപ്പി പൊട്ടിച്ച് കഴുത്തുറുക്കുകയായിരുന്നുവെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ലോഹിയുടെ മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
ലോഹിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘം ഉള്‍പ്പെടെയുള്ളവര്‍ വസതിയില്‍ പരിശോധന നടത്തി. ലോഹിയുടെ വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു.
Also Read: കശ്‌മീരിൽ ജയിൽ ഡിജിപിയെ കഴുത്തുറുത്ത് കൊന്നു; വീട്ടുജോലിക്കാരൻ ഒളിവിൽ, മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായി പോലീസ്
പ്രാഥമിക പരിശോധനയില്‍ ലോഹിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതായി എഡിജിപി പറഞ്ഞു. ഫോറന്‍സിക് സംഘവും ക്രൈം സംഘവും പരിശോധന നടത്തി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Latest National News and Malayalam News
Also Read: വിദ്യാര്‍ഥിയെ അടക്കം ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കര്‍ ഇ തായിബയുടെ ഇന്ത്യന്‍ ശാഖയായ പിഎഎഫ്എഫ് രംഗത്തെത്തിയിട്ടുണ്ട്. പോലീസ് കണ്ടെടുത്ത യാസിറിന്റെ സ്വകാര്യ ഡയറിയില്‍ വിഷാദപൂര്‍ണമായ മാനസികാവസ്ഥയും മരണത്തോട് അഭിനിവേശവും പ്രകടിപ്പിക്കുന്നതാണ് ഡയറിയിലെ എഴുത്തുകളെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 'പ്രിയപ്പെട്ട മരണമേ, എന്റെ ജീവിതത്തിലേക്ക് വരൂ' എന്നാമ് ഡയറിയിലെ ഒരു താളില്‍ എവുതിയിരിക്കുന്നത്.
മറ്റൊരു താളില്‍, 'എന്നോട് ക്ഷമിക്കൂ, എനിക്ക് മോശം ദിവസവും ആഴ്ചയും മാസവും വര്‍ഷവും ജീവിതവു' മാണെന്നാണ് എഴുതിയിരിക്കുന്നത്. യാസിറിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം, ഇതുവരെ ഭീകരബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 'എന്റെ ജീവതത്തെ ഞാന്‍ വെറുക്കുന്നു, ജീവിതം വെറും ദുഃഖമാണ്' എന്നിങ്ങനെയും എഴുതിയിട്ടുണ്ട്. മൈ ലൈഫ് 1% എന്നെഴുതിയ ഫോണ്‍ ബാറ്ററിയുടെ ചിത്രവും വരച്ചിട്ടുണ്ട്. ലവ് 0%, ടെന്‍ഷന്‍ 90%, ദുഃഖം 99%, കപടമായചിരി 100% എന്നും ഡയറിയില്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ നയിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍, ഭാവിയില്‍ എന്ത് സംഭവിച്ചേക്കുമെന്നതാണ് പ്രശ്‌നമെന്ന് തിയതി ചേര്‍ക്കാത്ത കുറിപ്പില്‍ പറയുന്നു. രാംബാണ്‍ സ്വദേശിയായ യാസിര്‍, ലോഹിയയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ആറുമാസം ആയെന്നാണ് വിവരം.
1992 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ ലോഹിയെ ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള ഉദയ്വാലയിലെ വസതിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ലോഹിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുപ്പി പൊട്ടിച്ച് കഴുത്തുറുക്കുകയായിരുന്നുവെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ലോഹിയുടെ മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
ലോഹിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘം ഉള്‍പ്പെടെയുള്ളവര്‍ വസതിയില്‍ പരിശോധന നടത്തി. ലോഹിയുടെ വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു.
Also Read: കശ്‌മീരിൽ ജയിൽ ഡിജിപിയെ കഴുത്തുറുത്ത് കൊന്നു; വീട്ടുജോലിക്കാരൻ ഒളിവിൽ, മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായി പോലീസ്
പ്രാഥമിക പരിശോധനയില്‍ ലോഹിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതായി എഡിജിപി പറഞ്ഞു. ഫോറന്‍സിക് സംഘവും ക്രൈം സംഘവും പരിശോധന നടത്തി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Latest National News and Malayalam News