ആപ്പ്ജില്ല

നാല് വ‍ർഷത്തിന് ശേഷം പീറ്റര്‍ മുഖര്‍ജി ജയില്‍ മോചിതനായി

മുൻ ഭാര്യ ഇന്ദ്രാണി മുഖർജിയുടെ മകൾ ഷീനാ ബോറയെ കൊലപ്പെടുത്തിയ കേസിൽ 2015 നവംബർ 25നാണ് പീറ്റർ മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നാല് വർഷത്തിന് ശേഷം വെള്ളിയാഴ്ചയാണ് ഇയാൾ പുറത്തിറങ്ങുന്നത്.

Samayam Malayalam 21 Mar 2020, 12:53 pm
മുംബൈ։ ഷീന ബോറ വധക്കേസില്‍ പ്രതിയായ പീറ്റര്‍ മുഖർജി ജയില്‍ മോചിതനായി. വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് പീറ്റര്‍ മുഖര്‍ജി ജയില്‍ മോചിതനായത്.
Samayam Malayalam peter mukerjea

പീറ്റർ മുഖർജിക്ക് ജാമ്യം



മുന്‍ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിലാണ് മുന്‍ മാധ്യമ മേധാവികൂടിയായ പീറ്റര്‍ മുഖര്‍ജി പ്രിതചേര്‍ക്കപ്പെട്ടത്. 2015 നവംബര്‍ 25ന് സിബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also Read : LIVE: ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 275; കേന്ദ്രവും സംസ്ഥാനങ്ങളും കടുത്ത നടപടികളിലേക്ക്

പീറ്റര്‍ മുഖര്‍ജി നല്‍കിയ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇത് വ്യാഴാഴച അവസാനിച്ച സാഹചര്യത്തിലാണ് മോചനം സാധ്യമായത്. ഇതില്‍ സിബിഐ ഉയര്‍‍ന്ന കോടതിയെ സമീപിക്കില്ലെന്നാണ് വിവരം.

ജാമ്യക്കാലത്ത് ഇന്ദ്രാണിക്കും ഷീനാ ബോറയ്ക്കും ഒപ്പം താമസിച്ചിരുന്ന മുംബൈയിലെ വാര്‍ലിയിലെ ബംഗ്ലാവിലായിരിക്കും പീറ്റര്‍ മുഖര്‍ജി താമസിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയിൽ ഒരിക്കൽ പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും നിർദ്ദേശമുണ്ട്.

Also Read : ക്വാറന്റൈനില്‍ പോകുന്നതിന് മുന്‍പ് എംപി രാഷ്ട്രപതിയേയും മറ്റ് എംപിമാരേയും കണ്ടു

കൊല്ലപ്പെട്ട ഷീന ബോറ ഇന്ദ്രാണിയുടെ ആദ്യ ഭര്‍ത്താവിന്റെ മകളാണ്. 2012ല്‍ ഇന്ദ്രാണി തന്റെ രണ്ടാം ഭര്‍ത്താവായ സഞ്ചീവ് ഖന്നയുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു രാത്രി മുഴുവന്‍ വോര്‍ളിയിലെ വീട്ടില്‍ കാറില്‍ ഒളിപ്പിച്ചു വച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

പിന്നീട്, അടുത്ത ദിവംസ നഗരത്തിന് പുറത്തുള്ള വനത്തില്‍‍ കൊണ്ടുചെല്ലുകയും കത്തിച്ച് കളയുകയുമായിരുന്നു. പിന്നീട് മകള്‍ അമേരിക്കയിലേക്ക് പോയെന്നും ഇവര്‍ പറയുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് കൊലപാതകത്തെക്കുറിച്ച് തെളിഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്