ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വകഭേദത്തിനെതിരെയും ഉയര്‍ന്ന ഫലപ്രാപ്തി തരുമെന്ന് ഫൈസർ. രണ്ടാം തരംഗത്തിൽ ബി.1.617 എന്ന വൈറസ് വകഭേദമാണ് രോഗം വ്യാപിപ്പിക്കുന്നതിനും മരണനിരക്ക് വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നത്. അടിയന്തര അനുമതി നൽകണമെന്നും ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. Also Read : രാജി സന്നദ്ധത അറിയിച്ച് മുല്ലപ്പള്ളി; കെ സുധാകരനും പി ടി തോമസിനുമായി ചരടുനീക്കം ശക്തം
12 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവർക്കും വാക്സിൻ അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയുള്ള കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളിൽ ഒരു മാസത്തേക്ക് സൂക്ഷിക്കാമെന്നും ഫിസർ സർക്കാരിനോട് വ്യക്തമാക്കി.
വാക്സിന്‍ ബി.1.617 വൈറസ് വകഭേദത്തിനെതിരെ 87.9 ശതമാനം ഫലപ്രദമാണെന്നും ഡേറ്റകള്‍ സൂചിപ്പിക്കുന്നു. ജൂലായ് - ഒക്ടോബര്‍ മാസത്തിനിടയിൽ ഇന്ത്യയ്ക്ക് അഞ്ച് കോടി ഡോസ് ഫൈസര്‍ വാക്സിന്ഡ നൽകാമെന്ന് കമ്പനി ഈ ആഴ്ച ആദ്യം അറിയിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും നിരവധി മീറ്റിംഗുകൾ നടത്തിയിട്ടുണ്ട്, അവയിൽ ചിലത് നിയമപരമായ നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫൈസർ ചെയർമാനും സിഇഒയുമായ ആൽബർട്ട് ബർലയും ഉൾപ്പെടുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇതിന് കുറച്ച് കേന്ദ്രത്തോട് ഇളവുകളും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ അടക്കം ലോകത്ത് എല്ലായിടത്തും കൊവിഡ് പ്രതിസന്ധിയിൽ സാധാരണഗതിയിൽ വ്യാപാരം നടത്താനുള്ള ഒരു സാഹചര്യമല്ല. അതിനാൽ, നഷ്ടപരിഹാരമുൾപ്പടെയുള്ള ഇളവുകള്‍ നൽകണമെന്നാണ് കമ്പനിയുടെ നിര്‍ദ്ദേശം.
നിലവിൽ രാജ്യത്ത് തദ്ദേശിയമായി നിര്‍മ്മിച്ച കോവിഷീൽഡും കോവാക്സിനുമാണ് വിതരണം ചെയ്യുന്നത്. അതിന് പുറമെ അടിയന്തര ഉപയോഗത്തിന് റഷ്യൻ വാക്സിനായ സ്പുഡ്നിക് വിയ്ക്കും അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് 20 കോടി വാക്സിനുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
12 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവർക്കും വാക്സിൻ അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയുള്ള കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളിൽ ഒരു മാസത്തേക്ക് സൂക്ഷിക്കാമെന്നും ഫിസർ സർക്കാരിനോട് വ്യക്തമാക്കി.
വാക്സിന്‍ ബി.1.617 വൈറസ് വകഭേദത്തിനെതിരെ 87.9 ശതമാനം ഫലപ്രദമാണെന്നും ഡേറ്റകള്‍ സൂചിപ്പിക്കുന്നു. ജൂലായ് - ഒക്ടോബര്‍ മാസത്തിനിടയിൽ ഇന്ത്യയ്ക്ക് അഞ്ച് കോടി ഡോസ് ഫൈസര്‍ വാക്സിന്ഡ നൽകാമെന്ന് കമ്പനി ഈ ആഴ്ച ആദ്യം അറിയിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും നിരവധി മീറ്റിംഗുകൾ നടത്തിയിട്ടുണ്ട്, അവയിൽ ചിലത് നിയമപരമായ നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫൈസർ ചെയർമാനും സിഇഒയുമായ ആൽബർട്ട് ബർലയും ഉൾപ്പെടുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇതിന് കുറച്ച് കേന്ദ്രത്തോട് ഇളവുകളും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ അടക്കം ലോകത്ത് എല്ലായിടത്തും കൊവിഡ് പ്രതിസന്ധിയിൽ സാധാരണഗതിയിൽ വ്യാപാരം നടത്താനുള്ള ഒരു സാഹചര്യമല്ല. അതിനാൽ, നഷ്ടപരിഹാരമുൾപ്പടെയുള്ള ഇളവുകള്‍ നൽകണമെന്നാണ് കമ്പനിയുടെ നിര്‍ദ്ദേശം.
നിലവിൽ രാജ്യത്ത് തദ്ദേശിയമായി നിര്‍മ്മിച്ച കോവിഷീൽഡും കോവാക്സിനുമാണ് വിതരണം ചെയ്യുന്നത്. അതിന് പുറമെ അടിയന്തര ഉപയോഗത്തിന് റഷ്യൻ വാക്സിനായ സ്പുഡ്നിക് വിയ്ക്കും അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് 20 കോടി വാക്സിനുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.