ആപ്പ്ജില്ല

വാട്സാപ്പ് ഗ്രൂപ്പിൽ ആശ്ലീല വീഡിയോ അയച്ച സംഭവം; ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് ഗോവ ഉപമുഖ്യമന്ത്രി

തിങ്കളാഴ്ച പുലർച്ചെ 1.20 ഓടെയാണ് വില്ലേജ്സ് ഓഫ് ഗോവ എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് മന്ത്രിയുടെ ഫോണിൽ നിന്ന് അശ്ലീല വീഡിയോ അയച്ചത്. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്

Samayam Malayalam 20 Oct 2020, 11:36 am
പനാജി: വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണിൽ നിന്ന് അശ്ലീല വീഡിയോ അയച്ച വാർത്ത ചർച്ചയാകുന്നു. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‍ലേകറിന്‍റെ ഫോണിൽ നിന്നാണ് ഗ്രൂപ്പിലേക്ക് വീഡിയോയെത്തിയതെന്നാണ് ആരോപണം. അതേസമയം തന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് കാട്ടി ഉപമുഖ്യമന്ത്രി സൈബർ സെല്ലിന് പരാതി നൽകി.
Samayam Malayalam chandrakant kavalekar
ചന്ദ്രകാന്ത് കാവ്‍ലേകർ .PHOTO: TOI


താൻ ഉറങ്ങുമ്പോഴാണ് ഫോണിൽനിന്ന് ഇത്തരമൊരു സന്ദേശം പോയതെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സൈബർ സെല്ലിന് നൽകിയ പരാതിയിൽ ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയാണ് ഉപമുഖ്യമന്ത്രി അംഗമായ 'വില്ലേജസ് ഓഫ് ഗോവ' എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചതെന്നാണ് ആരോപണം.

Also Read : ആശ്വാസമേകി പ്രതിദിന കേസുകൾ; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 46,791 പേർക്ക്

സംഭവത്തിന് പിന്നാലെ തന്നെ ഉപമുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാവിഭാഗം സംഭവത്തിൽ പരാതിയും നൽകിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിക്കെതിരെ ഐടി ആക്ട് 67, 67 എ വകുപ്പുകൾ പ്രകാരവും ഐപിസി 354 എ വകുപ്പ് ചുമത്തിയും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read : രാജ്യത്ത് ആദ്യം കൊവിഡ് പ്രോട്ടോക്കോൾ ഉണ്ടാക്കിയ സംസ്ഥാനം; എന്നിട്ടും കേരളത്തിന് പിഴച്ചതെവിടെ?

ഇതുപോലുള്ള നേതാക്കൾ സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലെന്നും, ബിജെപി വനിതാ നേതാക്കൾ മൗനം പാലിക്കുന്നതിലൂടെ ഇത്തരം, നേതാക്കളെ സംസ്ഥാനത്തെ നയിക്കാൻ അനുവദിക്കുകയാണെന്നും ജിഎഫ്പി വുമൺ വിങ് സംസ്ഥാന ജനറൽ സെക്രട്ടറി ക്ലാര റോഡ്രിഗസ് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടപടിയെടുക്കണമെന്ന് ജിഎഫ്പിയും ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്