ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയയ്ക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. വാദം കേൾക്കാൻ സുപ്രീംകോടതി ബെഞ്ച് തയ്യാറാകണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹർജിക്കാരനുവേണ്ടി ഹാജരാകുന്ന അഭിഭാഷകന് വിലക്ക് നേരിടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ അഭിഭാഷകൻ കേസിൽനിന്നും പിന്മാറി. ഹർജിക്കാരനോട് നേരിട്ട് കോടതിയിൽ ഹാജരായി ഹർജി ഉറക്കെ വായിക്കാൻ കോടതി ആവശ്യപ്പെട്ടു. 'ഇതെന്താണ്? നിങ്ങൾക്ക് ഈ കേസ് വാദിക്കാൻ ശരിക്കും നിങ്ങൾക്ക് താൽപര്യം ഉണ്ടോ? നിങ്ങൾക്ക് ഉറപ്പുണ്ടോ?' ജസ്റ്റിസ് നരിമാൻ അഭിഭാഷകനോട് ചോദിച്ചു. കേസ് വാദിച്ചാൽ അഭിഭാഷകന് വിലക്ക് നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഇതോടെ അഭിഭാഷകൻ പിന്മാറുകയും കോടതി പിരിയുകയും ചെയ്തു.
കോടതിയുടെ സമയം പാഴാക്കിയതിന് ഹർജ്ജിക്കാരനെതിരെ നടപടി വേണമെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആവശ്യം.
കോടതിയുടെ സമയം പാഴാക്കിയതിന് ഹർജ്ജിക്കാരനെതിരെ നടപടി വേണമെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആവശ്യം.