ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സൈന്യത്തിനുമെതിരെ പരാമർശം നടത്തിയതിന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ഹർജി പ്രത്യേക കോടതി പരിഗണിക്കും. ന്യൂഡൽഹി റോസ് അവന്യുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിലേക്കാണ് കേസ് മാറ്റിയത്. രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞില്ലെന്ന് ഹർജ്ജിക്കാർ പറഞ്ഞു. ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. അതും ബ്രാക്കറ്റിലാണ് ഖേദം പ്രകടിപ്പിച്ചതെന്ന് പരാതിക്കാരിയായ മീനാക്ഷി ലേഖിക്കുവേണ്ടി ഹാജരായ ഹാജരായ മുകുൾ റോത്തഖി കോടതിയിൽ വ്യക്തമാക്കി.
റഫേൽ ഇടപാടിൽ കാവൽക്കാരൻ കള്ളനാണെന്ന പരാമർശം നടത്തിയ രാഹുലിനെതിരെയാണ് മീനാക്ഷി പരാതി നൽകിയത്. മീനാക്ഷിയുടെ കോടതി അലക്ഷ്യ ഹർജിയിലുള്ള മറുപടിയിലാണ് രാഹുൽ ഖേദം പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ചൂടിലാണ് ഇക്കാര്യം പറഞ്ഞതെന്നും രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ ഇത് ആയുധമാക്കുകയാണെന്നുമാണ് രാഹുൽ പറഞ്ഞത്.
കാവൽക്കാരൻ കള്ളനാണെന്നുള്ള പരാമർശത്തിലായിരുന്നു രാഹുലിന്റെ ഖേദപ്രകടനം. അതേസമയം കാവൽക്കാരൻ കള്ളനാണെന്ന തന്റെ പ്രചരണം താൻ അവസാനിപ്പിക്കില്ലെന്നും രാഹുൽ പറഞ്ഞു.
റഫേൽ ഇടപാടിൽ കാവൽക്കാരൻ കള്ളനാണെന്ന പരാമർശം നടത്തിയ രാഹുലിനെതിരെയാണ് മീനാക്ഷി പരാതി നൽകിയത്. മീനാക്ഷിയുടെ കോടതി അലക്ഷ്യ ഹർജിയിലുള്ള മറുപടിയിലാണ് രാഹുൽ ഖേദം പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ചൂടിലാണ് ഇക്കാര്യം പറഞ്ഞതെന്നും രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ ഇത് ആയുധമാക്കുകയാണെന്നുമാണ് രാഹുൽ പറഞ്ഞത്.
കാവൽക്കാരൻ കള്ളനാണെന്നുള്ള പരാമർശത്തിലായിരുന്നു രാഹുലിന്റെ ഖേദപ്രകടനം. അതേസമയം കാവൽക്കാരൻ കള്ളനാണെന്ന തന്റെ പ്രചരണം താൻ അവസാനിപ്പിക്കില്ലെന്നും രാഹുൽ പറഞ്ഞു.