ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കടലൂർ ജില്ലയിലാണ് സംഭവം. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണ് ജീവനൊടുക്കിയത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം. വീട്ടില്‍ നിന്നും പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച തിരുവള്ളൂരിലെ സേക്രഡ് ഹാര്‍ട്ട് ഗേള്‍ഡ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 17കാരിയും ജീവനൊടുക്കിയിരുന്നു. ഹോസ്റ്റല്‍ മുറിയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു. സംസ്ഥാന പോലീസിലെ സിബി-സിഐഡി വിഭാഗത്തിന് കേസ് അന്വേഷണം കൈമാറിയിരിക്കുകയാണ്. ജൂലൈ 13ന് കല്ലാക്കുറിച്ചിയില്‍ പ്ലസ ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവവത്തിലും സിബി-സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് പ്രതിഷേധക്കാർ 15ഓളം ബസുകളാണ് അഗ്നിക്കിരയാക്കിയത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ;
ദിശ ഹെല്പ്പ്ലൈന് - 1056 (ടോള്‍ ഫ്രീ)