ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'പ്രതീക്ഷയുടെ പാലം' എന്നു വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ. യുക്രൈനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്ന 'ഒപ്പറേഷൻ ഗംഗ' പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ തോളിലൂടെ നടന്ന് യുക്രൈനിൽ നിന്നും രക്ഷപെടുന്ന വിദ്യാർത്ഥികളാണ് ഗ്രാഫിക്സിലുള്ളത്. മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾ സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ആരും രക്ഷയ്ക്കെത്താത്തപ്പോൾ നരേന്ദ്ര മോദി പാലമായി നിലയുറപ്പിച്ചുവെന്നാണ് ഗ്രാഫിക്സ് പറയുന്നത്.
അതേസമയം യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ വിട്ട ഇന്ത്യൻ പൗരന്മാരുടെ കണക്ക് ഇന്നലെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. 17000 ത്തോളം പേര്‍ യുക്രൈനിൽ നിന്നു മടങ്ങിയെന്നാണ് കണക്ക്. ഇതിൽ എംബസിയിൽ നേരത്തെ രജിസ്റ്റര്‍ ചെയ്യാത്തവരും ഉൾപ്പെട്ടതായി കേന്ദ്രം വ്യക്തമാക്കി.
യുക്രൈനിൽ നിന്ന് 398 മലയാളി വിദ്യാര്‍ത്ഥികൾ മടങ്ങിയെത്തിയതായി ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
യുക്രൈയിനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള മലയാളി വിദ്യാർഥികളടക്കമുള്ളവർ സുരക്ഷാ മുന്നറിയിപ്പുകൾ സദാ ശ്രദ്ധിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യുദ്ധം രൂക്ഷമായ ഖാർകിവിൽനിന്ന് അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് യുക്രൈയിനിലെ ഇന്ത്യൻ എംബസി ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്ന നിർദേശം. ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിച്ചു സുരക്ഷിതരായി നീങ്ങാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ തോളിലൂടെ നടന്ന് യുക്രൈനിൽ നിന്നും രക്ഷപെടുന്ന വിദ്യാർത്ഥികളാണ് ഗ്രാഫിക്സിലുള്ളത്. മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾ സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ആരും രക്ഷയ്ക്കെത്താത്തപ്പോൾ നരേന്ദ്ര മോദി പാലമായി നിലയുറപ്പിച്ചുവെന്നാണ് ഗ്രാഫിക്സ് പറയുന്നത്.
അതേസമയം യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ വിട്ട ഇന്ത്യൻ പൗരന്മാരുടെ കണക്ക് ഇന്നലെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. 17000 ത്തോളം പേര്‍ യുക്രൈനിൽ നിന്നു മടങ്ങിയെന്നാണ് കണക്ക്. ഇതിൽ എംബസിയിൽ നേരത്തെ രജിസ്റ്റര്‍ ചെയ്യാത്തവരും ഉൾപ്പെട്ടതായി കേന്ദ്രം വ്യക്തമാക്കി.
യുക്രൈനിൽ നിന്ന് 398 മലയാളി വിദ്യാര്‍ത്ഥികൾ മടങ്ങിയെത്തിയതായി ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
യുക്രൈയിനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള മലയാളി വിദ്യാർഥികളടക്കമുള്ളവർ സുരക്ഷാ മുന്നറിയിപ്പുകൾ സദാ ശ്രദ്ധിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യുദ്ധം രൂക്ഷമായ ഖാർകിവിൽനിന്ന് അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് യുക്രൈയിനിലെ ഇന്ത്യൻ എംബസി ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്ന നിർദേശം. ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിച്ചു സുരക്ഷിതരായി നീങ്ങാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.