ഗസിയാബാദ്: രാജ്യത്തിന് എക്കാലവും തീവ്രവാദം സഹിച്ചിരിക്കാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ഇതുവരെ ചെയ്തിടത്തോളം മതിയെന്നും ലോകാവസാനം നിങ്ങളെ സഹിക്കാൻ കഴിയില്ലെന്നുമായിരുന്നു ഭീകരര്‍ക്ക് മോദിയുടെ താക്കീത്. ഉറി, പുൽവാമ ഭീകരാക്രമണങ്ങളെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ വാക്കുകള്‍. 50-ാമത് സിഐഎസ്എഫ് റെയ്സിങ് ഡേ ആഘോഷത്തിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അപകടകാരിയായ ഒരു അയൽരാജ്യവും രാജ്യത്തിനകത്തു തന്നെ വിദേശസഹായം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഭീകരരും ഉള്ള സാഹചര്യത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് പോലെയുള്ള സുരക്ഷാസേനകളുടെ പ്രാധാന്യം വളരെ വലുതാണെന്ന് മോദി ചൂണ്ടിക്കാട്ടി. 50-ാമത് സിഐഎസ്എഫ് ദിനത്തിൽ മുഖ്യാതിഥിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ചില സമയത്ത് സര്‍ക്കാരിന് ചില തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നും അതുകൊണ്ടാണ് കടുപ്പമേറിയ നടപടികള്‍ ഉണ്ടാകുന്നതെന്നും മോദി പറഞ്ഞു. വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് എളുപ്പമാണെന്നും എന്നാൽ പ്രതിദിനം 30 ലക്ഷത്തോളം പേര് കയറിയിറങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും പറഞ്ഞ മോദി സിഐഎസ്എഫിനെ അനുമോദിച്ചു.
ചില സമയത്ത് സര്‍ക്കാരിന് ചില തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നും അതുകൊണ്ടാണ് കടുപ്പമേറിയ നടപടികള്‍ ഉണ്ടാകുന്നതെന്നും മോദി പറഞ്ഞു. വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് എളുപ്പമാണെന്നും എന്നാൽ പ്രതിദിനം 30 ലക്ഷത്തോളം പേര് കയറിയിറങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും പറഞ്ഞ മോദി സിഐഎസ്എഫിനെ അനുമോദിച്ചു.