ബെംഗളൂരു: ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി നിർമിച്ച ബെംഗളൂരു - മൈസൂരു അതിവേഗ പത്തുവരിപ്പാത അടുത്തമാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റോഡ് സന്ദർശിച്ച ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിയാണ് ഇക്കാര്യം പറഞ്ഞത്.
Also Read : ശമ്പളക്കുടിശിക ചോദിച്ചത് ചിന്തയോ രാജേഷോ? ഉത്തരവിറക്കിയിട്ടില്ലെന്ന് ധനവകുപ്പ്; വിവാദത്തിൻ്റെ ചരിത്രം ഇങ്ങനെ
പത്തുവരിയുള്ള ഈ പാത തുറന്നുകൊടുക്കുന്നതോടെ ഇരു നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം 90 മിനിട്ടായി കുറയും. നിലവിൽ മൂന്ന് മുതൽ നാല് മണിക്കൂർ വരെയാണ് ഈ പാതയിൽ ഗാതഗതത്തിന് വേണ്ടത്. ഇതാണ് മൂന്നിലൊന്നായി കുറയുന്നത്.
ഈ റോഡിന്റെ നിർമാണത്തിന്റെ പുരോഗതി ഹെലികോപ്റ്ററിലൂടെ കണ്ട് വിലയിരുത്തുകയും ചെയ്തു. അതിന് പുറമെ ബസിലൂടെയും റോഡിന്റെ നിലവാരം അദ്ദേഹം പരിശോധിച്ചു.
കർണാടകയിലെ പ്രധാന നഗരങ്ങൾക്കിടയിലുള്ള പുതിയ അതിവേഗ പാത സമ്പദ്‌വ്യവസ്ഥയെയും വിനോദസഞ്ചാരത്തെയും ഉത്തേജിപ്പിക്കുമെന്നും ഈ മേഖലയുടെ പുതിയ വളർച്ചാ യന്ത്രമായി മാറുമെന്നും ഗഡ്കരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പാത ഇന്ധന ഉപയോഗത്തിൽ അടക്കം ലാഭം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
9000 കോടി രൂപ ചെലവിട്ടാണ് 117 കിലോമീറ്റർ ദൈർഘ്യമുള്ള ഈ 10 വരിപ്പാത നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായാണ് അതിവേഗ പാത നിർമിക്കുന്നത്. ബെംഗളൂരുവിൽ നിന്നും നിഡഗട്ട വരേയുള്ള 56 കിലോമീറ്റർ ദൂരം അവിടെ നിന്നും മൈസൂരുവരേയുള്ള 61 കിലോമീറ്റർ രണ്ട് ഘട്ടാമായാണ് നിർമിച്ചിരിക്കുന്നത്.
Also Read : ഡൽഹി എംസിഡി മേയർ തെരഞ്ഞെടുപ്പ്: എഎപിയും ബിജെപിയും നേർക്കുനേർ, കളത്തിലിറങ്ങാതെ കോൺഗ്രസ്
ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായുള്ള അഞ്ച് ബൈപ്പാസുകളും അടങ്ങുന്ന 52 കിലോമീറ്റർ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് പുറമെ, വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും ഇത് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തിൽ ആറു വരികൾ പ്രവേശനം നിയന്ത്രിത പ്രധാന കാരിയേജ് വേയാണ്. പാതയുടെ ഇരുവശത്തുമായുള്ള രണ്ട് വരികൾ സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന സർവീസ് റോഡുകളുമാണ്. അവശേഷിക്കുന്ന ആറുവരികൾ പ്രധാന പാതയുടെ ഭാഗമായി തന്നെ നിലനിൽക്കും.
എക്സ്പ്രസ് പാതയ്ക്ക് പുറമെ, ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് പാത, ബെംഗളൂരു റിങ് റോഡ് എന്നിവയുടെ നിർമാണ പുരോഗതിയും കേന്ദ്രമന്ത്രി പരിശോധിച്ചു. അടുത്തവർഷം മാർച്ച് മാസത്തോടെ ബെംഗളൂരു ചെന്നൈ അതിവേഗ പാത പൂർത്തിയാകും. 16,730 കോടി രൂപ ചെലവഴിച്ചാണ് 262 കിലോമീറ്റർ ദൈർഘ്യമുള്ള എട്ടുവരിപ്പാത നിർമിക്കുന്നത്.
Also Read : '666 ദിവസം ജയിലിൽ കിടന്നു, ലൈംഗിക സുഖത്തിനുള്ള അവസരം നഷ്ടമായി'; 10,000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ
ഈ പാത പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ദൂരം 40 കിലോമീറ്റർ കുറയുകയും യാത്രാസമയം രണ്ട് മണിക്കൂർ 50 മിനിറ്റായി ചുരുങ്ങുകയും ചെയ്യുമെന്നുമാണ് റിപ്പോർട്ടുള്ളത്.
Read Latest National News and Malayalam News
Also Read : ശമ്പളക്കുടിശിക ചോദിച്ചത് ചിന്തയോ രാജേഷോ? ഉത്തരവിറക്കിയിട്ടില്ലെന്ന് ധനവകുപ്പ്; വിവാദത്തിൻ്റെ ചരിത്രം ഇങ്ങനെ
പത്തുവരിയുള്ള ഈ പാത തുറന്നുകൊടുക്കുന്നതോടെ ഇരു നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം 90 മിനിട്ടായി കുറയും. നിലവിൽ മൂന്ന് മുതൽ നാല് മണിക്കൂർ വരെയാണ് ഈ പാതയിൽ ഗാതഗതത്തിന് വേണ്ടത്. ഇതാണ് മൂന്നിലൊന്നായി കുറയുന്നത്.
ഈ റോഡിന്റെ നിർമാണത്തിന്റെ പുരോഗതി ഹെലികോപ്റ്ററിലൂടെ കണ്ട് വിലയിരുത്തുകയും ചെയ്തു. അതിന് പുറമെ ബസിലൂടെയും റോഡിന്റെ നിലവാരം അദ്ദേഹം പരിശോധിച്ചു.
കർണാടകയിലെ പ്രധാന നഗരങ്ങൾക്കിടയിലുള്ള പുതിയ അതിവേഗ പാത സമ്പദ്‌വ്യവസ്ഥയെയും വിനോദസഞ്ചാരത്തെയും ഉത്തേജിപ്പിക്കുമെന്നും ഈ മേഖലയുടെ പുതിയ വളർച്ചാ യന്ത്രമായി മാറുമെന്നും ഗഡ്കരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പാത ഇന്ധന ഉപയോഗത്തിൽ അടക്കം ലാഭം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
9000 കോടി രൂപ ചെലവിട്ടാണ് 117 കിലോമീറ്റർ ദൈർഘ്യമുള്ള ഈ 10 വരിപ്പാത നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായാണ് അതിവേഗ പാത നിർമിക്കുന്നത്. ബെംഗളൂരുവിൽ നിന്നും നിഡഗട്ട വരേയുള്ള 56 കിലോമീറ്റർ ദൂരം അവിടെ നിന്നും മൈസൂരുവരേയുള്ള 61 കിലോമീറ്റർ രണ്ട് ഘട്ടാമായാണ് നിർമിച്ചിരിക്കുന്നത്.
Also Read : ഡൽഹി എംസിഡി മേയർ തെരഞ്ഞെടുപ്പ്: എഎപിയും ബിജെപിയും നേർക്കുനേർ, കളത്തിലിറങ്ങാതെ കോൺഗ്രസ്
ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായുള്ള അഞ്ച് ബൈപ്പാസുകളും അടങ്ങുന്ന 52 കിലോമീറ്റർ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് പുറമെ, വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും ഇത് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തിൽ ആറു വരികൾ പ്രവേശനം നിയന്ത്രിത പ്രധാന കാരിയേജ് വേയാണ്. പാതയുടെ ഇരുവശത്തുമായുള്ള രണ്ട് വരികൾ സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന സർവീസ് റോഡുകളുമാണ്. അവശേഷിക്കുന്ന ആറുവരികൾ പ്രധാന പാതയുടെ ഭാഗമായി തന്നെ നിലനിൽക്കും.
എക്സ്പ്രസ് പാതയ്ക്ക് പുറമെ, ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് പാത, ബെംഗളൂരു റിങ് റോഡ് എന്നിവയുടെ നിർമാണ പുരോഗതിയും കേന്ദ്രമന്ത്രി പരിശോധിച്ചു. അടുത്തവർഷം മാർച്ച് മാസത്തോടെ ബെംഗളൂരു ചെന്നൈ അതിവേഗ പാത പൂർത്തിയാകും. 16,730 കോടി രൂപ ചെലവഴിച്ചാണ് 262 കിലോമീറ്റർ ദൈർഘ്യമുള്ള എട്ടുവരിപ്പാത നിർമിക്കുന്നത്.
Also Read : '666 ദിവസം ജയിലിൽ കിടന്നു, ലൈംഗിക സുഖത്തിനുള്ള അവസരം നഷ്ടമായി'; 10,000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ
ഈ പാത പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ദൂരം 40 കിലോമീറ്റർ കുറയുകയും യാത്രാസമയം രണ്ട് മണിക്കൂർ 50 മിനിറ്റായി ചുരുങ്ങുകയും ചെയ്യുമെന്നുമാണ് റിപ്പോർട്ടുള്ളത്.
Read Latest National News and Malayalam News