ന്യൂഡൽഹി: കൊവിഡ് ആശങ്കകൾക്കിടെ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമസ്‌ത മേഖലകൾക്കും ഉത്തേജനം നൽകാനാണ് ഈ പാക്കേജ്. രാജ്യത്തിൻ്റെ ജിഡിപിയുടെ 10 ശതമാനമാണ് ഇതിനായി നീക്കിവെച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെല്ലുവിളി നേരിടുകയാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ നമ്മൾ പരാജയപ്പെടില്ല. മുൻപ് ഒരിക്കലും കാണാത്ത പ്രതിസന്ധിയാണിത്. സങ്കൽപ്പിക്കാൻ പോലുമാകില്ല ഇത്തരം സാഹചര്യം. സ്വയം പര്യാപ്‌തതയാണ് മുന്നോട്ട് പോകാൻ ആവശ്യമെന്നും രാജ്യത്തെ അഭിസംബോധന ചെയ്‌ത് മോദി പറഞ്ഞു.
ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് അതിനുള്ള കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: രാജ്യമൊട്ടാകെ ഒറ്റ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല
ആഗോള വിപണന ശൃംഖലയിൽ കടുത്ത മത്സരത്തിന് പദ്ധതി സജ്ജമാക്കും. ഭൂമി, തൊഴിൽ, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിൻ്റെ ഭാഗമാകും. തൊഴിലാളികൾക്കും കർഷകർക്കും ഇടത്തരക്കാർക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാക്കും. സ്വയംപര്യാപ്‌തത ഉറപ്പാക്കിയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കൊവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വെല്ലുവിളി നേരിടുകയാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ നമ്മൾ പരാജയപ്പെടില്ല. മുൻപ് ഒരിക്കലും കാണാത്ത പ്രതിസന്ധിയാണിത്. സങ്കൽപ്പിക്കാൻ പോലുമാകില്ല ഇത്തരം സാഹചര്യം. സ്വയം പര്യാപ്‌തതയാണ് മുന്നോട്ട് പോകാൻ ആവശ്യമെന്നും രാജ്യത്തെ അഭിസംബോധന ചെയ്‌ത് മോദി പറഞ്ഞു.
ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് അതിനുള്ള കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: രാജ്യമൊട്ടാകെ ഒറ്റ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല
ആഗോള വിപണന ശൃംഖലയിൽ കടുത്ത മത്സരത്തിന് പദ്ധതി സജ്ജമാക്കും. ഭൂമി, തൊഴിൽ, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിൻ്റെ ഭാഗമാകും. തൊഴിലാളികൾക്കും കർഷകർക്കും ഇടത്തരക്കാർക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാക്കും. സ്വയംപര്യാപ്‌തത ഉറപ്പാക്കിയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കൊവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.