ന്യൂഡൽഹി: പാക് അതിര്‍ത്തി കടന്ന് ഇന്ത്യൻ വ്യോമസേന ഭീകരക്യാമ്പുകള്‍ ആക്രമിച്ചതിനു പിന്നാലെ ഡൽഹിയിൽ നിര്‍ണായക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ വസതിയിൽ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് യോഗം ആരംഭിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ വ്യേമാക്രമണം നടത്തിയത്. അക്രമം നടത്താൻ ആളുകൾക്ക് ട്രെയിനിങ് കൊടുക്കുന്ന ക്യാമ്പുകളാണ് ഇന്ത്യ ആക്രമിച്ചതെന്ന് വാര്‍ത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നത്.
വ്യോമസേനയുടെ 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. നിയന്ത്രണ രേഖ കടന്ന് 1,000 കിലോഗ്രാം ബോംബുകൾ വര്‍ഷിച്ചുവെന്നും മൂന്ന് ആൽഫാ കൺട്രോൾ റൂമുകൾ തകർത്തുവെന്നും വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇന്ത്യൻ ഔദ്യോഗിക വ്യത്തങ്ങള്‍ അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചെന്ന് വ്യക്തമാക്കി പാക് സേനാ വക്താവ് ആസിഫ് ഗഫൂര്‍ രംഗത്തെത്തിയിട്ടുണ്ട്.
വ്യോമസേനയുടെ 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. നിയന്ത്രണ രേഖ കടന്ന് 1,000 കിലോഗ്രാം ബോംബുകൾ വര്‍ഷിച്ചുവെന്നും മൂന്ന് ആൽഫാ കൺട്രോൾ റൂമുകൾ തകർത്തുവെന്നും വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇന്ത്യൻ ഔദ്യോഗിക വ്യത്തങ്ങള്‍ അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചെന്ന് വ്യക്തമാക്കി പാക് സേനാ വക്താവ് ആസിഫ് ഗഫൂര്‍ രംഗത്തെത്തിയിട്ടുണ്ട്.