ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് 19 വ്യാപനത്തിൽ ആശഹ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കെവിഡ് മൂന്നാം തരംഗത്തിൻ്റെ ഭീഷണി വര്ധിക്കുകയാണന്നും വൈറസിന് ജനിതക മറ്റമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രധാനമന്ത്രിയുട െ പ്രതികരണം. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 കേസുകളുള്ള ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. കേരളത്തിനു പുറമെ മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. പരമാവധി കൊവിഡ് പരിശോധനകള്‍ നടത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ മൊത്തം കേസുകളുടെ 80 ശതമാനവും ഈ ആറു സംസ്ഥാനങ്ങളിലാണ്.
Also Read: 'പദവികൾ വിട്ടുനൽകാൻ തയ്യാർ'; നിലപാട് വ്യക്തമാക്കി മോൻസ് ജോസഫ്; കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കുമോ?
പരമാവധി കേസുകള്‍ പരിശോധന നടത്തി കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും വാക്സിനേഷൻ വര്‍ധിപ്പിക്കുകയുമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കേസുകളുടെ എണ്ണം നിയന്ത്രിക്കാനായില്ലെങ്കിൽ വലിയ പ്രശ്നമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 23000 കോടി രൂപയുടെ കൊവിഡ് പ്രതിരോധ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
Also Read: ലോക്ക്ഡൗണിൽ കടം 1.5 കോടി; വൃക്ക വിൽക്കാൻ ശ്രമിച്ച ദമ്പതികളെ തട്ടിച്ച് കവര്‍ന്നത് 40 ലക്ഷം രൂപ
കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമായിട്ടില്ലെന്നും കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഘോഷങ്ങള്‍ നടത്താൻ സമയമായിട്ടില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി ഗ്രാമീണ മേഖലകളിൽ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 38,949 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. പുതുതായി 542 മരണങ്ങള് കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 40,026 പേര് കൊവിഡ് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Also Read: 'പദവികൾ വിട്ടുനൽകാൻ തയ്യാർ'; നിലപാട് വ്യക്തമാക്കി മോൻസ് ജോസഫ്; കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കുമോ?
പരമാവധി കേസുകള്‍ പരിശോധന നടത്തി കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും വാക്സിനേഷൻ വര്‍ധിപ്പിക്കുകയുമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കേസുകളുടെ എണ്ണം നിയന്ത്രിക്കാനായില്ലെങ്കിൽ വലിയ പ്രശ്നമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 23000 കോടി രൂപയുടെ കൊവിഡ് പ്രതിരോധ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
Also Read: ലോക്ക്ഡൗണിൽ കടം 1.5 കോടി; വൃക്ക വിൽക്കാൻ ശ്രമിച്ച ദമ്പതികളെ തട്ടിച്ച് കവര്‍ന്നത് 40 ലക്ഷം രൂപ
കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമായിട്ടില്ലെന്നും കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഘോഷങ്ങള്‍ നടത്താൻ സമയമായിട്ടില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി ഗ്രാമീണ മേഖലകളിൽ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 38,949 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. പുതുതായി 542 മരണങ്ങള് കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 40,026 പേര് കൊവിഡ് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.